ഐ.പി.എല്‍ കോഴ: നാണക്കേടു മൂലം തലയുയര്‍ത്താന്‍ കഴിയുന്നില്ലെന്ന് കേന്ദ്രമന്ത്രി

 


ADVERTISEMENT

ന്യൂഡല്‍ഹി: ഐ.പി.എല്‍ കോഴ സംഭവത്തിലെ നാണക്കേടുമൂലം തനിക്ക് തലയുയര്‍ത്താന്‍ കഴിയുന്നില്ലെന്ന് കേന്ദ്രകായിക മന്ത്രി ജിതേന്ദ്ര സിംഗ്. ഒരു ചെറുപ്പക്കാരനെന്ന നിലയിലും കായികപ്രേമിയെന്ന നിലയിലും തന്റെ തല താണുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ക്രിക്കറ്റില്‍ മാത്രമല്ല മറ്റു കായിക ഇനങ്ങളിലും ഇത് നടപ്പില്‍ വരുത്തണം. കോഴക്കളിക്കെതിരായ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയവും നിയമമന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെന്നും അറ്റോര്‍ണി ജനറലുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഐ.പി.എല്‍ കോഴ: നാണക്കേടു മൂലം തലയുയര്‍ത്താന്‍ കഴിയുന്നില്ലെന്ന് കേന്ദ്രമന്ത്രിഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വാതുവെയ്പുകാരും ഐ.പി.എല്‍ ടീമുടമകളുമായുളള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

Key Words: Sports Minister, Jitendra Singh, Indian Premier League, Spot-fixing scandal, Sports Minister of the country, Jitendra
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia