കുഞ്ഞുണ്ടാകാന്‍ ഇനി അച്ഛനും അമ്മയും വേണ്ട

 


ADVERTISEMENT

ലണ്ടന്‍: മനുഷ്യ ക്ലോണിംഗിന് ആദ്യപടിയെന്നോണം കൃത്രിമ ബീജം ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചു. അല്‍ഷിമേഴ്‌സ് അടക്കമുള്ള ജനിതക രോഗങ്ങളുടെ ഒരു പരമ്പരയെത്തന്നെ ഇല്ലാതാക്കാന്‍ ഈ കണ്ടുപിടിത്തത്തിനു കഴിയും. കുട്ടിയെ നഷ്ടപ്പെടുന്ന ദമ്പതികള്‍ക്ക് അതുപോലെതന്നെ മറ്റൊന്നിനെ സൃഷ്ടിക്കാം എന്ന സാധ്യതയും ഇതു മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, മനുഷ്യ ക്ലോണിംഗിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും എതിര്‍പ്പുമായി രംഗത്തെത്തി. ഇതിനുമുമ്പ് കൃത്രിമ മനുഷ്യഭ്രൂണങ്ങള്‍/ബീജങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും അതിജീവനശേഷിയുളളതായിരുന്നില്ല.

ക്ലോണ്‍ ചെയ്ത കുട്ടിയെ സൃഷ്ടിക്കാനും മാത്രം കരുത്തുളള ഭ്രൂണമാണ് ഇപ്പോള്‍ വികസിപ്പിച്ചതെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. അമേരിക്കന്‍ ശാസ്ത്ര സംഘമാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. ചികിത്സയില്ലാത്ത നിരവധി രോഗങ്ങള്‍ക്ക് ഈ കണ്ടുപിടിത്തം പ്രതിവിധിയാകുമെന്നു ചൂണ്ടിക്കാട്ടുന്നു. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്ര സംഘമാണ് നിര്‍ണായകമായ കണ്ടുപിടിത്തം നടത്തിയത്.

നേരത്തേ, ക്ലോണ്‍ ചെയ്തു ഡോളി എന്ന ആടിനെ സൃഷ്ടിച്ചിരുന്നു. ഇതേ സാങ്കേതിക രീതിതന്നെയാണ് നാമമാത്രമായ മാറ്റംവരുത്തി ഉപയോഗിച്ചത്. എന്നാല്‍, പുതിയ കണ്ടുപിടിത്തത്തിന്റെ ടെക്‌നിക് വെളിപ്പെടുത്തിയാല്‍ അത് അങ്ങേയറ്റം ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയായിരിക്കുമെന്ന് ഹ്യൂമെന്‍ ജെനിറ്റിക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഡോ. ഡേവിഡ് കിംഗ് പറഞ്ഞു.

ആരോഗ്യവതിയായ യുവതിയുടെ അണ്ഡത്തില്‍നിന്നും ഡി.എന്‍.എ. മാറ്റിയശേഷമാണ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഇതിനുശേഷം അണ്ഡത്തില്‍ സ്‌കിന്‍ സെല്ലുകള്‍ സ്ഥാപിച്ചു. ഇതിനുശേഷം നിയന്ത്രിത വൈദ്യുതി ഉപയോഗിച്ച് ഭ്രൂണമാക്കി വളര്‍ത്തിയെടുത്തു. അഞ്ചോ ആറോ ദിവസം പ്രായമാകുമ്പോള്‍ ഭ്രൂണത്തിനു ചെറിയൊരു മൊട്ടുസൂചിയുടെ മുകള്‍ഭാഗത്തിന്റെ വലുപ്പം മാത്രമാകും ഉണ്ടാകുക. ഡോ. ഷൗക്ക്‌റാത്ത മിതാലിപോവിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
കുഞ്ഞുണ്ടാകാന്‍ ഇനി അച്ഛനും അമ്മയും വേണ്ട

മാസ്റ്റര്‍ സെല്ലുകള്‍ എന്നു വിളിക്കുന്ന ഇത് ശരീരത്തിലെ ഏതുതരം കോശമാക്കിയും വളര്‍ത്തിയെടുക്കാവുന്നതാണ്. ശരീരത്തെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ക്ക് ഇങ്ങനെ പ്രതിവിധി കാണാമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് കണ്ടുപിടിത്തം. കോശങ്ങള്‍ നശിക്കുന്നതുകൊണ്ടുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും ചികിത്സ നല്‍കാന്‍ ഇതുകൊണ്ടുകഴിയുമെന്നു ഡോ. മിതാലിപോവ് പറഞ്ഞു. റീജനറേറ്റീവ് മെഡിസിന്‍ മേഖലയില്‍ ഇതു വളരെ പ്രയോജനപ്പെടും. ഏതു തരത്തിലുളള സ്‌കിന്‍ സെല്ലാണ് കൂട്ടിച്ചേര്‍ക്കുന്നത് എന്നതിന് അനുസരിച്ചു വ്യക്തിയുടെ ശരീരത്തോട് ഇണങ്ങുന്ന കോശങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കും.

Key Words: Cloning , CloningIn biology, Stem Cell Advance Reignites, Ethics Debate, Human Cloning, Human Embryonic Stem Cells , Stem Cells , Biology , Cloning , Cloning Animals , Cloning People , Embryonic Stem Cells , Human Cloning , Stem Cell Cloning , Science News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia