അജിത് ചന്ദില മേയ് 17ലെ മല്‍സരത്തിന് 15 ലക്ഷം കൈപറ്റി: പോലീസ്

 


ADVERTISEMENT

ന്യൂഡല്‍ഹി: സ്‌പോട്ട് ഫിക്‌സിംഗില്‍ അറസ്റ്റിലായ അജിത് ചന്ദില മേയ് 17ന് ഹൈദരാബാദില്‍ നടന്ന മല്‍സരത്തിന് വാതുവെപ്പുകാരില്‍ നിന്നും 15 ലക്ഷം കൈപറ്റിയതായി പോലീസ് അറിയിച്ചു. മല്‍സരം നടക്കുന്നതിന്റെ തലേന്ന് (മേയ് 16) അറസ്റ്റിലായതിനെതുടര്‍ന്ന് ചന്ദിലയ്ക്ക് സ്‌പോട്ട് ഫിക്‌സിംഗ് നടത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. ചണ്ഡീഗഡിലുള്ള ദീപകില്‍ നിന്നുമാണ് ചന്ദില പണം കൈപറ്റിയത്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് ദീപക് അടങ്ങുന്ന വാതുവെപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘത്തിലെ അംഗങ്ങളെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ദീപക്കില്‍ നിന്നും ചന്ദില വാങ്ങിയ 15 ലക്ഷം രൂപ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. ഫരീദാബാദിലെ ചന്ദിലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പോലീസ് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ദീപക്കിനെ കൂടാതെ മറ്റ് നാലു വാതുവെപ്പ് സംഘങ്ങളുമായും ചന്ദില ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള തിങ്കു മണ്ഡി, മുംബൈയില്‍ നിന്നുള്ള ചന്ദ്രേശ് എന്നി സംഘാംഗങ്ങള്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു.
അജിത് ചന്ദില മേയ് 17ലെ മല്‍സരത്തിന് 15 ലക്ഷം കൈപറ്റി: പോലീസ്

SUMMARY: New Delhi: New revelations have emerged in the spot-fixing probe that has taken the cricketing world by storm. The Delhi Police today claimed that cricketer Ajit Chandila was paid Rs. 15 lakh by bookies for spot-fixing in an Indian Premier League (IPL) match which was played in Hyderabad on May 17.

Keywords: Sports news, New Delhi, New revelations, Emerged, Spot-fixing, Cricketing, Storm, Delhi Police, Claimed, Cricketer, Ajit Chandila, Paid, Rs. 15 lakh, Bookies, Spot-fixing, Indian Premier League (IPL) match, Hyderabad, May 17.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia