മറ്റെല്ലാരംഗത്തും എന്നപോലെ തന്നെ ഏറെ അഴിമതിയും കുറ്റകൃത്യങ്ങളും നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ നടക്കുന്നു എന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. രാജ്യാന്തര കുറ്റവാളികള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ വഴികള്‍ ഒരുക്കിക്കൊടുക്കുന്ന എത്രയോ ഉദ്യോഗസ്ഥന്മാര് ഉള്ളത് കൊണ്ടാണ് മനുഷ്യക്കടത്തുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മുംബൈ എയര്‍പോര്‍ട്ടിലെ കൈക്കൂലിയും അഴിമതിയും ഏറെ പ്രസിദ്ധമാണ്. നമ്മുടെ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും പണ്‍വാണിഭ സംഘങ്ങളും മറ്റു മാഫിയകളും പണം വാരി എറിഞ്ഞ് അരുതായ്മകള്‍ നടത്തുന്ന പല സംഭവങ്ങളും തെളിഞ്ഞതാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യയാത്ര മുംബൈ എയര്‍പോര്‍ട്ട് വഴിയായിരുന്നു. ആ കാലത്ത് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ മുംബൈയിലെ പല ഏജന്‍സികളും വളരെ എളുപ്പത്തില്‍ യാത്രക്കാരെ കയറ്റിഅയക്കും. എയര്‍പോര്‍ട്ടു ഉദ്യോഗസ്ഥ സംഘവും ഏജന്‍സികളും തമ്മിലുള്ള കളിയാണ് ഇത് എളുപ്പമാക്കുന്നത്. ഇന്നത്തെപ്പോലെ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഇത്രയധികം സുരക്ഷാക്രമീകരണങ്ങള്‍ ആ കാലത്ത് ഉണ്ടായിരുന്നില്ല. യാത്രക്കാരോടൊപ്പം ഏജന്‍സിയുടെ ആള്‍ക്കാര്‍ക്കും ഉള്ളില്‍ കടന്ന് കാര്യങ്ങള്‍ നേടാന്‍ സാധിച്ചിരുന്നു. ഓരോ ഏജന്‍സിക്കും ബന്ധമുള്ള ഉദ്യോഗസ്ഥന്മാരും ഉണ്ടാകും. അവരുടെ പ്രവൃത്തി സമയം നോക്കി ഏജന്‍സി യാത്രക്കാരുമായി എത്തി നടത്തുന്ന ചവിട്ട് നാടകത്തില്‍ യാത്രക്കാര്‍ കടന്നുപോകുന്നു. ഇതിന് വാങ്ങുന്ന സംഖ്യയില്‍ നല്ലൊരു തുക ഉദ്യോഗസ്ഥന്മാര്ക്ക് ഉള്ളതാണ്.
ഇതുപോലെ തന്നെ അനധികൃത സാധനങ്ങളുമായി വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കും സംരക്ഷണം നല്കാന് കാവല്‍ ഉദ്യോഗസ്ഥരും ഉണ്ട്. ഉദാരവല്‍ക്കരണത്തിന് മുമ്പ് വിദേശ സാധനങ്ങള്‍ ഏറെയും എത്തിയിരുന്നത് ഇത്തരം ഒത്തുകളികള്‍ വഴിയാണ്. ലോകത്തില്‍ ഏത് രാജ്യത്ത് പുതിയതായി എന്ത് മാര്‍ക്കറ്റില്‍ ഇറങ്ങിയാലും അത് ദുബൈ പോലുള്ള അന്താരാഷ്ട്ര വിപണിയില്‍ എത്തും. അത് വിമാനം കേറി ഉടനെ മുംബൈയിലെ ഗള്‍ഫ് ബസാറിലും എത്തും. വിദേശ സാധനങ്ങള്‍ക്ക് ഏറ്റവും വില കിട്ടുന്ന മുംബൈ മാര്‍ക്കറ്റ് എക്കാലത്തെയും മലയാളി കച്ചവടക്കാരുടെ പറുദീസയായി. ഏത് സാധനവും എത്രയധികം ഉണ്ടായാലും ആവശ്യക്കാര്‍ ഉണ്ട് എന്നതുകൊണ്ടും ബിസിനസുകാര്‍ മുബൈയില്‍ താവളമാക്കി.
ഇലക്ട്രോണിക് സാധനങ്ങളും സ്വര്‍ണവും എല്ലാം ഒരുകാലത്ത് വിദേശയാത്രക്കാരുടെ ലഗേജുകളില്‍ നല്ല സ്ഥാനം പിടിച്ചിരുന്നു. ഇത് മനസിലാക്കി ഇന്ത്യന്‍ സര്‍ക്കാര്‍ നിയമപരമായി തന്നെ അഞ്ച് കിലോ സ്വര്‍ണം ഒരു യാത്രക്കാരന് ടാക്സ് അടച്ച് കൊണ്ടുവരാം എന്ന നിയമം വരെ ഒരിക്കല്‍ നടപ്പിലാക്കി. ഇത് ഇന്ത്യയിലെ സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ ലാഭമാണ് നേടിക്കൊടുത്തത്. അത് വരെ കള്ളക്കടത്തായി സ്വര്ണരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും നേര്‍വഴിയില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങി.
ഇതിനായി ആ കാലത്ത് യാത്ര ചെയ്തിരുന്ന സാധാരണക്കാരായ യാത്രക്കാരെ ഉപയോഗിച്ചു. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തിട്ടും ജന്മനാട്ടില് തിരിച്ചുവരാന്‍ ചുറ്റുപാടുകള്‍ അനുവദിക്കാത്ത പലര്‍ക്കും ഈ അവസരം വലിയ അനുഗ്രഹമായി. ഇതിന് ഏറെ ഏജന്‍സികള്‍ ഉണ്ടായി. യാത്രക്കാര്‍ ഒരുങ്ങുന്ന കാര്യം പറഞ്ഞാല്‍ സ്വര്‍ണക്കച്ചവടക്കാരുടെ ഏജന്‍സിയുമായി ഇത്തരക്കാര്‍ ബന്ധപ്പെടും. ഇടത്തട്ടുകാരനും ചെറിയ കമ്മീഷന് കിട്ടും. മലയാളികളില്‍ മറ്റു ജില്ലക്കാരെ അപേക്ഷിച്ച് കാസര്‍കോട് ജില്ലക്കാരായിരുന്നു ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയില്‍ വളരെ മുമ്പ് തന്നെ പല തൊഴിലിലും ഏര്‍പ്പെട്ട ഇവര്‍ മുംബൈയിലെ എല്ലാ കച്ചവട രംഗത്തും ഏറെ സ്വാധീനം ചെലുത്തിയിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ആ കാലത്ത് കുറവായിരുന്നുവെന്നത് കൊണ്ട് സര്‍ക്കാരിന്റെ സ്വര്‍ണനയം അന്ന് സ്വര്‍ണവ്യാപാരികള്‍ ശരിക്കും ഉപയോഗിച്ചു. ഓരോ യാത്രാവിമാനത്തിലും പത്തും ഇരുപതും യാത്രക്കാര്‍ അഞ്ച് കിലോ സ്വര്‍ണവുമായി എത്തുമായിരുന്നു. ഇതില്‍ അധികവും സാധാരണയാത്രക്കാരായ പ്രവാസികളായിരുന്നു. പെട്ടെന്ന് നാട്ടില്‍ ഒന്ന് പോയി വരണമെന്ന് തോന്നിയാല്‍ ഈ അവസരം അഞ്ചുകിലോ സ്വര്‍ണവുമായി വരാന്‍ പറ്റുമായിരുന്നു. ആദ്യ സമയങ്ങളില്‍ വിമാന ടിക്കറ്റും, ഒരു സംഖ്യയും ഏജന്‍സി സ്വര്‍ണം എത്തിക്കുന്നവര്‍ക്ക് നല്‍കിയിരുന്നു. കൂടുതല്‍ ആളുകള്‍ ഇതിന് തയ്യാറായപ്പോള്‍ ആനുകൂല്യങ്ങളും കുറച്ച് സ്വര്‍ണക്കച്ചവടക്കാര്‍, ലാഭം കൂട്ടാന്‍ തുടങ്ങി.
ഇത്തരം ഏര്‍പ്പാട് നിലവില്‍ ഉണ്ടായിരുന്ന സമയത്ത് എന്റെ ഒരു യാത്രയില്‍ നാട്ടുകാരനും കൂട്ടുകാരനുമായ സുഹൃത്തിന്റെ പ്രേരണകൊണ്ട് ഞാനും സ്വര്‍ണവുമായി മുംബൈയിലേക്ക് യാത്ര തിരിച്ചു. ദുബൈ എയര്‍പോര്‍ട്ടിലും ഈ സ്വര്‍ണക്കടത്തിന് വലിയ പരിശോധനകള്‍ ഉണ്ട്. സ്വര്‍ണമായി വരുന്ന യാത്രക്കാരനെക്കൊണ്ട് പോയി തൂക്കവും അതുപോലെ അത് വാങ്ങിയ സ്ഥാപനത്തിന്റെ ബില്ലും മറ്റു രേഖകളും സ്വര്‍ണ ബിസ്കറ്റ് നമ്പരും എല്ലാം ശരിക്കും അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
മുംബൈ എയര്‍പോര്‍ട്ടില്‍ ആദ്യകാല യാത്രകള്‍ ചെയ്തവര്‍ക്ക് ഒരിക്കലും ഒരു നല്ല അനുഭവങ്ങള്‍ ഓര്‍ക്കാന്‍ ഉണ്ടാകില്ല. കാരണം, ഗേറ്റില്‍ കടത്തിവിടുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന് മുതല്‍ തുടങ്ങും കൈ നീട്ടാന്‍. വലിയ സംഖ്യ ഒന്നും വേണ്ട, പത്ത് രൂപയായാലും അത് ചിരിയോടെ വാങ്ങി പോക്കറ്റില്‍ ഇടും. ആദ്യ യാത്രയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ ഏജന്‍സിയോട് കൈക്കൂലി വാങ്ങി കടത്തിവിടുന്ന അതേ ഉദ്യോഗസ്ഥന്റെ അടുത്തും പിന്നീട് യാത്രയ്ക്ക് എത്തുമ്പോള്‍ പാസ്പോര്‍ട്ട് പരിശോധിച്ച് ഗൗരവത്തില്‍ ചോദ്യം ചെയ്യാന്‍ ആരംഭിക്കും. പരുങ്ങി നില്ക്കുന്നവനോട് ദേഷ്യത്തോടെ പറയും അഞ്ഞൂറ് രൂപ തന്നാല്‍ പോകാം, ഇല്ലെങ്കില്‍ അകത്തു കിടക്കേണ്ടിവരും. യാത്രാ ചിലവ് കഴിച്ച് പോക്കറ്റില്‍ ബാക്കിയുള്ള നൂറോ, ഇരുന്നൂറോ രൂപ ചുരുട്ടിപ്പിടിച്ചു കൈയ്യില്‍ വെച്ചു കൊടുത്താല്‍ രണ്ട് ചീത്ത വിളിച്ചു പാസ്പോര്‍ട്ട് എറിഞ്ഞുതരും.
മടക്കയാത്രയില്‍ എത്തുമ്പോഴും ഓരോ ഗേറ്റ് കടക്കുമ്പോഴും വിരട്ടല്‍ കേള്‍ക്കാം. കസ്റ്റംസ് കൗണ്ടറിലാണ് ഏറെ പിടിച്ചുപറിയുള്ളത്. അഞ്ചു രൂപയായാലും സന്തോഷത്തോടെ വാങ്ങി പോക്കറ്റില്‍ ഇടുന്ന മുംബൈ പോലീസുകാര്‍ക്കിടയിലും ഏറെ മനുഷ്യത്വവും നന്മയും ഉള്ള പോലീസുകാര്‍ ഉണ്ടെന്നത് വലിയ സത്യമാണ്.
ഞാന്‍ അഞ്ച് കിലോ സ്വര്ണവമായി വന്ന് ബാങ്കില്‍ ടാക്സ് അടച്ച് തിരിച്ച് കസ്റ്റംസ് കൗണ്ടറിലേക്ക് നടക്കുമ്പോള്‍ വെപ്രാളത്തിനിടയില്‍ സ്വര്‍ണം അടങ്ങിയ ചെറിയ ബാഗ് കൗണ്ടറില്‍ തന്നെ മറന്നു. എന്റെ ട്രോളിയുമായി മുന്നോട്ടു നീങ്ങുമ്പോള്‍ കഴുത്തില്‍ ശക്തിയായി ഒരു പിടിവീണു. ഞാന്‍ ഞെട്ടി! വേദനയോടെ തല ചെരിച്ച് നോക്കി. ഒരു പോലീസുകാരന് കൈയ്യില്‍ നീട്ടിപ്പിടിച്ച സ്വര്‍ണം അടങ്ങിയ ബാഗുമായി നില്ക്കുന്നു. ''എടോ, നിന്റെ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചാലും ഇത് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് എനിക്ക് അറിയാം. ഇതില്ലാതെ നീ പുറത്ത് കടന്നാല്‍ നിന്നെ കാത്തുനില്ക്കുന്നവര് നിന്നെ കൊന്ന് ഓടയില്‍ തള്ളും.'' അയാളുടെ ദേഷ്യത്തോടെയുള്ള വാക്ക് കേട്ട് ഞാന്‍ അറിയാതെ കരഞ്ഞുപോയി. മറ്റൊരാളുടെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്റെ ഗതി എന്താകുമായിരുന്നു. ബാഗ് വാങ്ങി സൂക്ഷിച്ചുവെച്ച് മുന്നോട്ട് നീങ്ങി. ഗേറ്റിന് പുറത്ത് വരെ ആ പോലീസുകാരന് എന്റെ കൂടെ വന്നു. പുറത്ത് കടക്കാന്‍ നേരം ഞാന്‍ പോലീസുകാരന്റെ രണ്ടുകൈയ്യിലും അര്ത്തിപ്പിടിച്ചു മുഖമമര്‍ത്തി ആയിരം നന്ദി പറഞ്ഞു. പോക്കറ്റില്‍ നിന്നും അഞ്ഞൂറു രൂപയുടെ നോട്ട് എടുത്ത് അയാളുടെ പോക്കറ്റില്‍ ഇട്ടു. അയാള്‍ മന്ദഹാസത്തോടെ മറ്റൊരു ഭാഗത്തേക്ക് നടന്നു ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. പിന്നീടു പല യാത്രയിലും നോക്കിയെങ്കിലും ആ ദൈവദൂതനെ കണ്ടെത്താന്‍ പറ്റിയില്ല.
-ഇബ്രാഹിം ചെര്‍ക്കള
Also Read:
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യയാത്ര മുംബൈ എയര്‍പോര്‍ട്ട് വഴിയായിരുന്നു. ആ കാലത്ത് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ മുംബൈയിലെ പല ഏജന്‍സികളും വളരെ എളുപ്പത്തില്‍ യാത്രക്കാരെ കയറ്റിഅയക്കും. എയര്‍പോര്‍ട്ടു ഉദ്യോഗസ്ഥ സംഘവും ഏജന്‍സികളും തമ്മിലുള്ള കളിയാണ് ഇത് എളുപ്പമാക്കുന്നത്. ഇന്നത്തെപ്പോലെ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഇത്രയധികം സുരക്ഷാക്രമീകരണങ്ങള്‍ ആ കാലത്ത് ഉണ്ടായിരുന്നില്ല. യാത്രക്കാരോടൊപ്പം ഏജന്‍സിയുടെ ആള്‍ക്കാര്‍ക്കും ഉള്ളില്‍ കടന്ന് കാര്യങ്ങള്‍ നേടാന്‍ സാധിച്ചിരുന്നു. ഓരോ ഏജന്‍സിക്കും ബന്ധമുള്ള ഉദ്യോഗസ്ഥന്മാരും ഉണ്ടാകും. അവരുടെ പ്രവൃത്തി സമയം നോക്കി ഏജന്‍സി യാത്രക്കാരുമായി എത്തി നടത്തുന്ന ചവിട്ട് നാടകത്തില്‍ യാത്രക്കാര്‍ കടന്നുപോകുന്നു. ഇതിന് വാങ്ങുന്ന സംഖ്യയില്‍ നല്ലൊരു തുക ഉദ്യോഗസ്ഥന്മാര്ക്ക് ഉള്ളതാണ്.
ഇതുപോലെ തന്നെ അനധികൃത സാധനങ്ങളുമായി വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കും സംരക്ഷണം നല്കാന് കാവല്‍ ഉദ്യോഗസ്ഥരും ഉണ്ട്. ഉദാരവല്‍ക്കരണത്തിന് മുമ്പ് വിദേശ സാധനങ്ങള്‍ ഏറെയും എത്തിയിരുന്നത് ഇത്തരം ഒത്തുകളികള്‍ വഴിയാണ്. ലോകത്തില്‍ ഏത് രാജ്യത്ത് പുതിയതായി എന്ത് മാര്‍ക്കറ്റില്‍ ഇറങ്ങിയാലും അത് ദുബൈ പോലുള്ള അന്താരാഷ്ട്ര വിപണിയില്‍ എത്തും. അത് വിമാനം കേറി ഉടനെ മുംബൈയിലെ ഗള്‍ഫ് ബസാറിലും എത്തും. വിദേശ സാധനങ്ങള്‍ക്ക് ഏറ്റവും വില കിട്ടുന്ന മുംബൈ മാര്‍ക്കറ്റ് എക്കാലത്തെയും മലയാളി കച്ചവടക്കാരുടെ പറുദീസയായി. ഏത് സാധനവും എത്രയധികം ഉണ്ടായാലും ആവശ്യക്കാര്‍ ഉണ്ട് എന്നതുകൊണ്ടും ബിസിനസുകാര്‍ മുബൈയില്‍ താവളമാക്കി.
ഇലക്ട്രോണിക് സാധനങ്ങളും സ്വര്‍ണവും എല്ലാം ഒരുകാലത്ത് വിദേശയാത്രക്കാരുടെ ലഗേജുകളില്‍ നല്ല സ്ഥാനം പിടിച്ചിരുന്നു. ഇത് മനസിലാക്കി ഇന്ത്യന്‍ സര്‍ക്കാര്‍ നിയമപരമായി തന്നെ അഞ്ച് കിലോ സ്വര്‍ണം ഒരു യാത്രക്കാരന് ടാക്സ് അടച്ച് കൊണ്ടുവരാം എന്ന നിയമം വരെ ഒരിക്കല്‍ നടപ്പിലാക്കി. ഇത് ഇന്ത്യയിലെ സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ ലാഭമാണ് നേടിക്കൊടുത്തത്. അത് വരെ കള്ളക്കടത്തായി സ്വര്ണരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും നേര്‍വഴിയില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങി.
ഇതിനായി ആ കാലത്ത് യാത്ര ചെയ്തിരുന്ന സാധാരണക്കാരായ യാത്രക്കാരെ ഉപയോഗിച്ചു. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തിട്ടും ജന്മനാട്ടില് തിരിച്ചുവരാന്‍ ചുറ്റുപാടുകള്‍ അനുവദിക്കാത്ത പലര്‍ക്കും ഈ അവസരം വലിയ അനുഗ്രഹമായി. ഇതിന് ഏറെ ഏജന്‍സികള്‍ ഉണ്ടായി. യാത്രക്കാര്‍ ഒരുങ്ങുന്ന കാര്യം പറഞ്ഞാല്‍ സ്വര്‍ണക്കച്ചവടക്കാരുടെ ഏജന്‍സിയുമായി ഇത്തരക്കാര്‍ ബന്ധപ്പെടും. ഇടത്തട്ടുകാരനും ചെറിയ കമ്മീഷന് കിട്ടും. മലയാളികളില്‍ മറ്റു ജില്ലക്കാരെ അപേക്ഷിച്ച് കാസര്‍കോട് ജില്ലക്കാരായിരുന്നു ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയില്‍ വളരെ മുമ്പ് തന്നെ പല തൊഴിലിലും ഏര്‍പ്പെട്ട ഇവര്‍ മുംബൈയിലെ എല്ലാ കച്ചവട രംഗത്തും ഏറെ സ്വാധീനം ചെലുത്തിയിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ആ കാലത്ത് കുറവായിരുന്നുവെന്നത് കൊണ്ട് സര്‍ക്കാരിന്റെ സ്വര്‍ണനയം അന്ന് സ്വര്‍ണവ്യാപാരികള്‍ ശരിക്കും ഉപയോഗിച്ചു. ഓരോ യാത്രാവിമാനത്തിലും പത്തും ഇരുപതും യാത്രക്കാര്‍ അഞ്ച് കിലോ സ്വര്‍ണവുമായി എത്തുമായിരുന്നു. ഇതില്‍ അധികവും സാധാരണയാത്രക്കാരായ പ്രവാസികളായിരുന്നു. പെട്ടെന്ന് നാട്ടില്‍ ഒന്ന് പോയി വരണമെന്ന് തോന്നിയാല്‍ ഈ അവസരം അഞ്ചുകിലോ സ്വര്‍ണവുമായി വരാന്‍ പറ്റുമായിരുന്നു. ആദ്യ സമയങ്ങളില്‍ വിമാന ടിക്കറ്റും, ഒരു സംഖ്യയും ഏജന്‍സി സ്വര്‍ണം എത്തിക്കുന്നവര്‍ക്ക് നല്‍കിയിരുന്നു. കൂടുതല്‍ ആളുകള്‍ ഇതിന് തയ്യാറായപ്പോള്‍ ആനുകൂല്യങ്ങളും കുറച്ച് സ്വര്‍ണക്കച്ചവടക്കാര്‍, ലാഭം കൂട്ടാന്‍ തുടങ്ങി.
ഇത്തരം ഏര്‍പ്പാട് നിലവില്‍ ഉണ്ടായിരുന്ന സമയത്ത് എന്റെ ഒരു യാത്രയില്‍ നാട്ടുകാരനും കൂട്ടുകാരനുമായ സുഹൃത്തിന്റെ പ്രേരണകൊണ്ട് ഞാനും സ്വര്‍ണവുമായി മുംബൈയിലേക്ക് യാത്ര തിരിച്ചു. ദുബൈ എയര്‍പോര്‍ട്ടിലും ഈ സ്വര്‍ണക്കടത്തിന് വലിയ പരിശോധനകള്‍ ഉണ്ട്. സ്വര്‍ണമായി വരുന്ന യാത്രക്കാരനെക്കൊണ്ട് പോയി തൂക്കവും അതുപോലെ അത് വാങ്ങിയ സ്ഥാപനത്തിന്റെ ബില്ലും മറ്റു രേഖകളും സ്വര്‍ണ ബിസ്കറ്റ് നമ്പരും എല്ലാം ശരിക്കും അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
മുംബൈ എയര്‍പോര്‍ട്ടില്‍ ആദ്യകാല യാത്രകള്‍ ചെയ്തവര്‍ക്ക് ഒരിക്കലും ഒരു നല്ല അനുഭവങ്ങള്‍ ഓര്‍ക്കാന്‍ ഉണ്ടാകില്ല. കാരണം, ഗേറ്റില്‍ കടത്തിവിടുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന് മുതല്‍ തുടങ്ങും കൈ നീട്ടാന്‍. വലിയ സംഖ്യ ഒന്നും വേണ്ട, പത്ത് രൂപയായാലും അത് ചിരിയോടെ വാങ്ങി പോക്കറ്റില്‍ ഇടും. ആദ്യ യാത്രയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ ഏജന്‍സിയോട് കൈക്കൂലി വാങ്ങി കടത്തിവിടുന്ന അതേ ഉദ്യോഗസ്ഥന്റെ അടുത്തും പിന്നീട് യാത്രയ്ക്ക് എത്തുമ്പോള്‍ പാസ്പോര്‍ട്ട് പരിശോധിച്ച് ഗൗരവത്തില്‍ ചോദ്യം ചെയ്യാന്‍ ആരംഭിക്കും. പരുങ്ങി നില്ക്കുന്നവനോട് ദേഷ്യത്തോടെ പറയും അഞ്ഞൂറ് രൂപ തന്നാല്‍ പോകാം, ഇല്ലെങ്കില്‍ അകത്തു കിടക്കേണ്ടിവരും. യാത്രാ ചിലവ് കഴിച്ച് പോക്കറ്റില്‍ ബാക്കിയുള്ള നൂറോ, ഇരുന്നൂറോ രൂപ ചുരുട്ടിപ്പിടിച്ചു കൈയ്യില്‍ വെച്ചു കൊടുത്താല്‍ രണ്ട് ചീത്ത വിളിച്ചു പാസ്പോര്‍ട്ട് എറിഞ്ഞുതരും.
മടക്കയാത്രയില്‍ എത്തുമ്പോഴും ഓരോ ഗേറ്റ് കടക്കുമ്പോഴും വിരട്ടല്‍ കേള്‍ക്കാം. കസ്റ്റംസ് കൗണ്ടറിലാണ് ഏറെ പിടിച്ചുപറിയുള്ളത്. അഞ്ചു രൂപയായാലും സന്തോഷത്തോടെ വാങ്ങി പോക്കറ്റില്‍ ഇടുന്ന മുംബൈ പോലീസുകാര്‍ക്കിടയിലും ഏറെ മനുഷ്യത്വവും നന്മയും ഉള്ള പോലീസുകാര്‍ ഉണ്ടെന്നത് വലിയ സത്യമാണ്.
ഞാന്‍ അഞ്ച് കിലോ സ്വര്ണവമായി വന്ന് ബാങ്കില്‍ ടാക്സ് അടച്ച് തിരിച്ച് കസ്റ്റംസ് കൗണ്ടറിലേക്ക് നടക്കുമ്പോള്‍ വെപ്രാളത്തിനിടയില്‍ സ്വര്‍ണം അടങ്ങിയ ചെറിയ ബാഗ് കൗണ്ടറില്‍ തന്നെ മറന്നു. എന്റെ ട്രോളിയുമായി മുന്നോട്ടു നീങ്ങുമ്പോള്‍ കഴുത്തില്‍ ശക്തിയായി ഒരു പിടിവീണു. ഞാന്‍ ഞെട്ടി! വേദനയോടെ തല ചെരിച്ച് നോക്കി. ഒരു പോലീസുകാരന് കൈയ്യില്‍ നീട്ടിപ്പിടിച്ച സ്വര്‍ണം അടങ്ങിയ ബാഗുമായി നില്ക്കുന്നു. ''എടോ, നിന്റെ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചാലും ഇത് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് എനിക്ക് അറിയാം. ഇതില്ലാതെ നീ പുറത്ത് കടന്നാല്‍ നിന്നെ കാത്തുനില്ക്കുന്നവര് നിന്നെ കൊന്ന് ഓടയില്‍ തള്ളും.'' അയാളുടെ ദേഷ്യത്തോടെയുള്ള വാക്ക് കേട്ട് ഞാന്‍ അറിയാതെ കരഞ്ഞുപോയി. മറ്റൊരാളുടെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്റെ ഗതി എന്താകുമായിരുന്നു. ബാഗ് വാങ്ങി സൂക്ഷിച്ചുവെച്ച് മുന്നോട്ട് നീങ്ങി. ഗേറ്റിന് പുറത്ത് വരെ ആ പോലീസുകാരന് എന്റെ കൂടെ വന്നു. പുറത്ത് കടക്കാന്‍ നേരം ഞാന്‍ പോലീസുകാരന്റെ രണ്ടുകൈയ്യിലും അര്ത്തിപ്പിടിച്ചു മുഖമമര്‍ത്തി ആയിരം നന്ദി പറഞ്ഞു. പോക്കറ്റില്‍ നിന്നും അഞ്ഞൂറു രൂപയുടെ നോട്ട് എടുത്ത് അയാളുടെ പോക്കറ്റില്‍ ഇട്ടു. അയാള്‍ മന്ദഹാസത്തോടെ മറ്റൊരു ഭാഗത്തേക്ക് നടന്നു ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. പിന്നീടു പല യാത്രയിലും നോക്കിയെങ്കിലും ആ ദൈവദൂതനെ കണ്ടെത്താന്‍ പറ്റിയില്ല.
-ഇബ്രാഹിം ചെര്‍ക്കള
Also Read:
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5
Keywords: Airport, Mumbai, Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport
Keywords: Airport, Mumbai, Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport