പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ അധികവും രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നാട്ടിലേക്ക് തിരിച്ചു വരവ് തരപ്പെടാറുള്ളത്. കുടുംബവും നാടും തീര്‍ക്കുന്ന മനോഹരമായ ഓര്‍മ്മകളില്‍ വിരഹനൊമ്പരങ്ങളുടെ നെടുവീര്‍പ്പുകളില്‍ തള്ളി നീക്കുന്ന ദീര്‍ഘമായ അത്തരം വര്‍ഷങ്ങളെ പറ്റി ചിന്തിക്കുമ്പോള്‍ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഓരോ ദിവസങ്ങള്‍ക്കും എന്ത് ദീര്‍ഘമായിരുന്നു. നാട്ടില്‍ പോകാനുള്ള സമയം അടുത്തു എന്ന തിരിച്ചറിവ് നല്കുന്ന സുഖം. മൂന്ന് മാസം മുമ്പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങും. പിന്നെ നാട്ടിലേയ്ക്ക് എഴുതുന്ന ഓരോ എഴുത്തിലും ഫോണ്‍ കോളിലും നാട്ടിലെ ബന്ധുകള്‍ക്ക് വേണ്ടുന്ന സമ്മാനങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷണങ്ങളും അറിയിപ്പുകളും മാത്രമാണ്. ജയില്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങുന്ന പ്രതിയുടെ മാനസികാവസ്ഥ ആവര്‍ത്തിച്ചു അനുഭവിക്കുന്നവരാണ് പ്രവാസികള്‍. ഓരോ മടക്കയാത്രയും അവര്‍ക്ക് നല്‍കുന്നത് ഓരോ വാസന്തത്തിന്റെ സന്തോഷ പൂക്കാലം.
മടക്കയാത്രയ്ക്ക് ഒരുക്കം കൂട്ടി മാസങ്ങള്‍ കൊണ്ട് പലതും വാങ്ങിത്തുടങ്ങി. വിമാന യാത്രയില്‍ അനുവദിക്കുന്നതിലും അധികസാധനങ്ങള്‍ വാങ്ങി കുട്ടി പലപ്പോഴും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഏറെ വിഷമങ്ങള്‍ നേരിടേണ്ടി വരുന്നു. അധികഭാരം ഉള്ള ലഗേജ് ഉണ്ടായാല്‍ ചാര്ജ്് അടക്കേണ്ടി വരും. ഇത് ഭയന്ന് അധിക യാത്രയിലും ഞാന്‍ നിശ്ചിത തൂക്കം കണക്കാക്കിയാണ് യാത്ര ചെയ്യാറുള്ളത്. പക്ഷെ എന്നാലും പലപ്പോഴും രണ്ടും മൂന്നും കിലോ അധികമായിരിക്കും. തുക്കം നോക്കുന്ന ചില ഉദ്യോഗസ്ഥന്മാര് കണ്ണടയ്ക്കും. ഈ അവധിയിലെ യാത്രയില്‍ കൃത്യമായ സാധനങ്ങളുമായി തന്നെയാണ് യാത്രയ്ക്ക് ഒരുക്കിയത്. എന്നാലും ഒരു ഉള്‍ഭയം ഉണ്ടായിരുന്നു. അങ്ങനെ കൂടെ യാത്ര ചെയ്യുന്ന അധിക ലഗേജ് ഇല്ലാത്തവരെ നോക്കും, ക്യൂ വില്‍ എന്റെ തൊട്ടു മുന്നില്‍ നില്ക്കുന്ന ആളുടെ കൈയില്‍ ചെറിയ ബോക്സ് മാത്രമാണ് ഉള്ളത്. ആളോട് സംസാരിച്ച് പരിചയപ്പെട്ട് ''സൂപ്പിമാസ്റ്റര്'' ഗള്‍ഫിലുള്ള മകളെ കാണാന്‍ വിസിറ്റിംഗ് വിസയില്‍ വന്നതാണ്. ഓരോ കാര്യങ്ങളും സംസാരിച്ച് ലഗേജിന്റെ കാര്യങ്ങളും പറഞ്ഞു. സൂപ്പി മാസ്റ്റര്‍ സന്തോഷത്തോടെ എന്റെ പെട്ടിയും ആയാളുടെ സാധനങ്ങളും ഒന്നിച്ചു തന്നെ തൂക്കത്തിനു കൊടുത്തു. പക്ഷെ ഭാഗ്യത്തിന് അധികമൊന്നുമില്ല.
പിന്നെയുള്ള വിമാനയാത്രയുടെ കാത്തിരിപ്പിന് ഞങ്ങള്‍ ഒന്നിച്ചു ഇരുന്നു കഥകള്‍ കൈമാറി. വിദ്യാഭ്യാസവും രാഷ്ട്രീയവും ജാതി മത ചിന്തയും എല്ലാം ചര്‍ചയില്‍ കടന്നു പോയി. സൂപ്പി മാസ്റ്റര്‍ക്ക് എന്റെ പല അഭിപ്രായങ്ങള്‍ക്കും യോജിപ്പാണ്. മനുഷ്യമനസ്സിന് മതില് തീര്‍ക്കുന്ന ഒന്നിനും ഈ ജീവിതത്തില്‍ സ്ഥാനമില്ല. ഗള്‍ഫ് ജീവിതത്തിന്റെ രീതികള്‍ മാസ്റ്റര്‍ക്ക് ഏറെ മനശാന്തി നല്‍കുന്നതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലായി. എതെല്ലാം രാജ്യക്കാര്‍, മതക്കാര്‍, വേഷക്കാര്‍, ഭാഷക്കാര്‍, എല്ലാം മറന്ന് ഒരേ മുറിയില്‍ ഒരു കുടുംബമായി കഴിയുന്ന ഈ ജീവിതം എത്ര സുന്ദരമാണ്. ഇതാണ് യാഥാര്‍ത്ഥ മനുഷ്യ ലോകം. പുഞ്ചിരിയോടെ മാസ്റ്റര്‍ അത് പറയുമ്പോള്‍ നാട്ടില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ജാതിയുടെയും മതത്തിന്റെ നിറം നല്കി മനുഷ്യനെ തമ്മില്‍ കൊല്ലിക്കുന്ന ശക്തികള്‍ക്ക് എതിരെ സൂപ്പി മാസ്റ്റര്‍ രോഷം കൊണ്ടു.
വിമാനത്തില്‍ അടുത്തടുത്ത സീറ്റ് തന്നെ കിട്ടിയത് കൊണ്ട് യാത്രക്കിടയിലും മാസ്റ്റര്‍ പലകാര്യങ്ങളെ പറ്റിയും സംസാരം തുടര്‍ന്നു. ഞാന്‍ പലപ്പോഴും അധികം സംസാരിക്കാന്‍ നില്കാത്തവനാണെങ്കിലും സൂപ്പി മാസ്റ്ററോട് തോന്നിയ പ്രത്യേക താല്പര്യം കൊണ്ട് വാചാലനായി.
വിമാനം പതുക്കെ ഉയര്‍ന്നു പിന്നെ ആകാശപരപ്പില്‍ വേഗതയില്‍ പറന്നു. ഭക്ഷണം കഴിച്ച് എല്ലാവരും മയക്കത്തിലേയ്ക്ക് വഴുതി. നാടിന്റെ സ്വപ്നങ്ങള്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ അടുത്ത സീറ്റില്‍ സൂപ്പി മാസ്റ്റര്‍ നല്ല ഉറക്കത്തിലാണ്. വിമാനത്തിന്റെ വേഗത കുറഞ്ഞു. മുംബൈയില്‍ ഇറങ്ങാന്‍ പോകുന്നതായി അറിപ്പ് വന്നു. യാത്രക്കാര്‍ എല്ലാം മയക്കത്തില്‍ നിന്നു ഉണര്‍ന്നു.
വിമാനം മേല്ലെ മേല്ലെ താണു. ശരവേഗത്തില്‍ താഴെ നിലത്ത് ലാന്‍ഡ് ചെയ്തു. വട്ടം കറങ്ങി. യാത്രക്കാര്‍ക്ക് പുറത്തു ഇറങ്ങാനുള്ള തിടുക്കമായി. രണ്ടു വര്‍ഷവും അതില്‍ അധികവും എല്ലാം സഹിച്ചു മരുഭൂമിയില്‍ ചൂടിലും തണുപ്പിലും ബുദ്ധിമുട്ടിനാളുകള് കഴിച്ചു കൂട്ടിയാലും യാത്രയിലെ ഓരോ നിമിഷത്തിലും എല്ലാവര്ക്കും തിടുക്കമാണ്. ജനിച്ച നാടും സ്വന്തം വീടും ഒന്നു കാണാന്‍ ഉറ്റവര്‍ക്കൊപ്പം ചെന്ന് അണയാന്‍ ഉള്ള വ്യഗ്രത.
സൂപ്പി മാസ്റ്റര്‍ക്ക് പിന്നാലെ ഞാനും തിടുക്കത്തില്‍ നടന്നു. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞു. ലഗേജിനായി ക്ഷമയോടെ കാത്തു നിന്നു. സൂപ്പി മാസ്റ്റര്‍ നാട്ടിലെ ജോലിയെ പറ്റിയും വിട്ടില്‍ എത്തി ചെയ്യാനുള്ള നൂറുകൂട്ടം കാര്യങ്ങളെ പറ്റിയുംനിര്ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ലഗേജ് എത്തി പെട്ടികള്‍ വൈല്റ്റില് നിന്നും എടുത്ത് ട്രോളിയില്‍ വെക്കാന്‍ സൂപ്പി മാസ്റ്ററെ സഹായിച്ചു.രണ്ടുപേരും കസ്റ്റംസ് ചെക്കിങ്ങിനായി ക്യൂവില്‍ നിന്നു. ഓരോരുത്തരും നീങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ദേഷ്യത്തില്‍ സംസാരിക്കുന്ന ഉദ്യോഗസ്ഥന്മാര് എതോ കുറ്റവാളികളെ പോലെ യാത്രക്കാരോട് പെരുമാറുന്നവര്‍.
അനധികൃതമായി ഒന്നുമില്ലെങ്കിലും ഓരോ യാത്രക്കാരനോടും അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷമിപ്പിച്ചു പലരെയും ഓരോന്നും പറഞ്ഞു മാറ്റി നിര്‍ത്തി ദേഹ പരിശോധന നടത്താന്‍ പോലീസിനോട് ആവശ്യപ്പെടുന്നു. ശബ്ദം താഴ്ത്തി പറയും കൈയില്‍ ഉള്ളത് കൊടുത്ത് വേഗം പോകാന്‍ നോക്ക്. പോലീസുകാര്‍ യാത്രക്കാരുടെ പോക്കറ്റില്‍ കൈയിട്ടു കിട്ടുന്നത് എടുക്കുന്നു. ഞങ്ങളുടെ ഊഴവുമെത്തി. സൂപ്പി മാസ്റ്റര്‍ അധികം പറയാന്‍ നില്കാതെ ഒരു തുക പാസ്പോര്ട്ടില് തന്നെ വെച്ചു കൊടുത്തു. ഞാനും ചെറിയ സംഖ്യ ഓഫീസറുടെ കൈയില്‍ കൊടുത്തു. അധികം ചോദ്യം ചെയ്യാതെ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചു. ഗേറ്റ് കടന്ന് സന്തോഷത്തോടെ ഞാന്‍ വേഗതയില്‍ ട്രോളി തള്ളി പുറത്തേക്ക് നടന്നു. പല യാത്രകള്‍ ചെയ്തത് കൊണ്ട് എനിക്ക് അറിയാം വിമാനതാവളത്തിനകത്തു നിന്ന് എത്രയും പെട്ടെന്ന് പുറത്ത് കടക്കാന്‍ പറ്റിയാല്‍ അതാണ് സുരക്ഷിതത്വം. ഇല്ലെങ്കില്‍ പോലീസ് മുതല്‍ തൂപ്പുകാര്‍ വരെ ഉള്ളവരുടെ പിടിച്ചു പറിക്ക് നില്‍ക്കേണ്ടി വരും.
ഗേറ്റ് കടന്ന എറെ നേരം കാത്ത് നിന്നെങ്കിലും സൂപ്പി മാസ്റ്ററെ കാണുന്നില്ല. മുംബൈയില്‍ വലിയ പരിചയമില്ലാത്തതുകൊണ്ട് പട്ടണത്തിലെ ലോഡ്ജിലെയ്ക്കും നാട്ടിലെ യാത്രയിലും കൂടെ ചേര്‍ക്കണമെന്ന് മാസ്റ്റര്‍ ആദ്യമേ പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചു നിന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തപ്പോള്‍ ട്രോളി മറ്റൊരു യാ്രക്കാരനെ എല്പിച്ച ഞാന്‍ മാസ്റ്ററെ തിരക്കി മടങ്ങി ചെന്നു. അല്പസമയത്തെ തിരച്ചിലിന് ശേഷം ആള്‍ക്കൂട്ടത്തിന് നടുവില്‍ തേങ്ങിക്കരഞ്ഞു വെപ്രാളപ്പെട്ടു നില്ക്കുന്ന സൂപ്പിമാസ്റ്ററെ കണ്ടു ഞാന്‍ ഞെട്ടിപ്പോയി. തിടുക്കത്തില്‍ അടുത്തുഎത്തി. അയാളുടെ കൈ പിടിച്ചു അത്ഭുതത്തോടെ ചോദിച്ചു, എന്ത് പറ്റി? മാസ്റ്റര്‍ക്ക് തേങ്ങല്‍ അടക്കാന്‍ പാടുപെട്ടു. ''എന്റെ പാസ്പോര്‍ട്ടും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗ് കാണുന്നില്ല.'' ചുറ്റും പോലീസുകാരും മറ്റ് ഉദ്യോഗസ്ഥന്മാരും എല്ലാം നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ്. ''എന്തുചെയ്യും'' ഒരു തീരുമാനത്തില്‍ എത്താന്‍ പറ്റാതെ ഞാന്‍ പകച്ചുനിന്നു. ''പലരുടെയും ഡ്രാഫ്റ്റും ചിലര്‍ ഏല്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങളും എന്റെ പാസ്പോര്‍ട്ടും കുറേ രേഖകളും എല്ലാം അതില്‍ ഉണ്ട്. ഇനി എന്ത് ചെയ്യും. ഞാന്‍ അവരോട് എന്ത് മറുപടി പറയും'' മാസ്റ്റര്‍ തേങ്ങിക്കരഞ്ഞു. ശരീരം വിറപൂണ്ടു.
ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ വിശദീകരിച്ചു. അയാള്‍ എല്ലാം കേട്ട് പരാതി എഴുതി നല്കാന് പറഞ്ഞു. സൂപ്പി മാസ്റ്റര്‍ ബാഗില്‍ ഉണ്ടായിരുന്ന സാധനങ്ങളും, പൈസയുടെ കണക്കും എല്ലാം എഴുതി നല്കി. പക്ഷെ, അപ്പോഴും തേങ്ങല്‍ അടങ്ങിയിരുന്നില്ല. ഞാന്‍ എത്രയോ കാലം ജോലി ചെയ്താലാണ് എല്ലാ കടങ്ങളും വീട്ടാന്‍ പറ്റുക. അവരുടെയൊക്കെ മുന്നില്‍ ഒരു കള്ളനായി നില്‍ക്കേണ്ടിവരുമെന്ന് ഓര്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുകയാണ്. എന്റെ ആശ്വാസ വാക്കുകള്‍ക്കൊന്നും മാസ്റ്ററെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ഓഫീസര്‍ ഉടനെ കണ്ടുപിടിച്ച് എത്തിക്കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ മുംബൈ പോലുള്ള എയര്‍പോര്‍ട്ടില്‍ ഇത്തരം സംഭവങ്ങള്‍ പലതും നടക്കാറുണ്ട്. കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടാറില്ല. വേലി തന്നെ വിള തിന്നുമ്പോള്‍ എവിടെയാണ് നീതി ലഭിക്കുക. പിന്നീടുള്ള യാത്രകളില്‍ പലപ്പോഴും സൂപ്പി മാസ്റ്ററെ ഓര്‍മ്മിക്കാറുണ്ട്.
-ഇബ്രാഹിം ചെര്‍ക്കള
Also Read:യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4
Keywords: Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport
മടക്കയാത്രയ്ക്ക് ഒരുക്കം കൂട്ടി മാസങ്ങള്‍ കൊണ്ട് പലതും വാങ്ങിത്തുടങ്ങി. വിമാന യാത്രയില്‍ അനുവദിക്കുന്നതിലും അധികസാധനങ്ങള്‍ വാങ്ങി കുട്ടി പലപ്പോഴും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഏറെ വിഷമങ്ങള്‍ നേരിടേണ്ടി വരുന്നു. അധികഭാരം ഉള്ള ലഗേജ് ഉണ്ടായാല്‍ ചാര്ജ്് അടക്കേണ്ടി വരും. ഇത് ഭയന്ന് അധിക യാത്രയിലും ഞാന്‍ നിശ്ചിത തൂക്കം കണക്കാക്കിയാണ് യാത്ര ചെയ്യാറുള്ളത്. പക്ഷെ എന്നാലും പലപ്പോഴും രണ്ടും മൂന്നും കിലോ അധികമായിരിക്കും. തുക്കം നോക്കുന്ന ചില ഉദ്യോഗസ്ഥന്മാര് കണ്ണടയ്ക്കും. ഈ അവധിയിലെ യാത്രയില്‍ കൃത്യമായ സാധനങ്ങളുമായി തന്നെയാണ് യാത്രയ്ക്ക് ഒരുക്കിയത്. എന്നാലും ഒരു ഉള്‍ഭയം ഉണ്ടായിരുന്നു. അങ്ങനെ കൂടെ യാത്ര ചെയ്യുന്ന അധിക ലഗേജ് ഇല്ലാത്തവരെ നോക്കും, ക്യൂ വില്‍ എന്റെ തൊട്ടു മുന്നില്‍ നില്ക്കുന്ന ആളുടെ കൈയില്‍ ചെറിയ ബോക്സ് മാത്രമാണ് ഉള്ളത്. ആളോട് സംസാരിച്ച് പരിചയപ്പെട്ട് ''സൂപ്പിമാസ്റ്റര്'' ഗള്‍ഫിലുള്ള മകളെ കാണാന്‍ വിസിറ്റിംഗ് വിസയില്‍ വന്നതാണ്. ഓരോ കാര്യങ്ങളും സംസാരിച്ച് ലഗേജിന്റെ കാര്യങ്ങളും പറഞ്ഞു. സൂപ്പി മാസ്റ്റര്‍ സന്തോഷത്തോടെ എന്റെ പെട്ടിയും ആയാളുടെ സാധനങ്ങളും ഒന്നിച്ചു തന്നെ തൂക്കത്തിനു കൊടുത്തു. പക്ഷെ ഭാഗ്യത്തിന് അധികമൊന്നുമില്ല.
പിന്നെയുള്ള വിമാനയാത്രയുടെ കാത്തിരിപ്പിന് ഞങ്ങള്‍ ഒന്നിച്ചു ഇരുന്നു കഥകള്‍ കൈമാറി. വിദ്യാഭ്യാസവും രാഷ്ട്രീയവും ജാതി മത ചിന്തയും എല്ലാം ചര്‍ചയില്‍ കടന്നു പോയി. സൂപ്പി മാസ്റ്റര്‍ക്ക് എന്റെ പല അഭിപ്രായങ്ങള്‍ക്കും യോജിപ്പാണ്. മനുഷ്യമനസ്സിന് മതില് തീര്‍ക്കുന്ന ഒന്നിനും ഈ ജീവിതത്തില്‍ സ്ഥാനമില്ല. ഗള്‍ഫ് ജീവിതത്തിന്റെ രീതികള്‍ മാസ്റ്റര്‍ക്ക് ഏറെ മനശാന്തി നല്‍കുന്നതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലായി. എതെല്ലാം രാജ്യക്കാര്‍, മതക്കാര്‍, വേഷക്കാര്‍, ഭാഷക്കാര്‍, എല്ലാം മറന്ന് ഒരേ മുറിയില്‍ ഒരു കുടുംബമായി കഴിയുന്ന ഈ ജീവിതം എത്ര സുന്ദരമാണ്. ഇതാണ് യാഥാര്‍ത്ഥ മനുഷ്യ ലോകം. പുഞ്ചിരിയോടെ മാസ്റ്റര്‍ അത് പറയുമ്പോള്‍ നാട്ടില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ജാതിയുടെയും മതത്തിന്റെ നിറം നല്കി മനുഷ്യനെ തമ്മില്‍ കൊല്ലിക്കുന്ന ശക്തികള്‍ക്ക് എതിരെ സൂപ്പി മാസ്റ്റര്‍ രോഷം കൊണ്ടു.
വിമാനത്തില്‍ അടുത്തടുത്ത സീറ്റ് തന്നെ കിട്ടിയത് കൊണ്ട് യാത്രക്കിടയിലും മാസ്റ്റര്‍ പലകാര്യങ്ങളെ പറ്റിയും സംസാരം തുടര്‍ന്നു. ഞാന്‍ പലപ്പോഴും അധികം സംസാരിക്കാന്‍ നില്കാത്തവനാണെങ്കിലും സൂപ്പി മാസ്റ്ററോട് തോന്നിയ പ്രത്യേക താല്പര്യം കൊണ്ട് വാചാലനായി.
വിമാനം പതുക്കെ ഉയര്‍ന്നു പിന്നെ ആകാശപരപ്പില്‍ വേഗതയില്‍ പറന്നു. ഭക്ഷണം കഴിച്ച് എല്ലാവരും മയക്കത്തിലേയ്ക്ക് വഴുതി. നാടിന്റെ സ്വപ്നങ്ങള്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ അടുത്ത സീറ്റില്‍ സൂപ്പി മാസ്റ്റര്‍ നല്ല ഉറക്കത്തിലാണ്. വിമാനത്തിന്റെ വേഗത കുറഞ്ഞു. മുംബൈയില്‍ ഇറങ്ങാന്‍ പോകുന്നതായി അറിപ്പ് വന്നു. യാത്രക്കാര്‍ എല്ലാം മയക്കത്തില്‍ നിന്നു ഉണര്‍ന്നു.
വിമാനം മേല്ലെ മേല്ലെ താണു. ശരവേഗത്തില്‍ താഴെ നിലത്ത് ലാന്‍ഡ് ചെയ്തു. വട്ടം കറങ്ങി. യാത്രക്കാര്‍ക്ക് പുറത്തു ഇറങ്ങാനുള്ള തിടുക്കമായി. രണ്ടു വര്‍ഷവും അതില്‍ അധികവും എല്ലാം സഹിച്ചു മരുഭൂമിയില്‍ ചൂടിലും തണുപ്പിലും ബുദ്ധിമുട്ടിനാളുകള് കഴിച്ചു കൂട്ടിയാലും യാത്രയിലെ ഓരോ നിമിഷത്തിലും എല്ലാവര്ക്കും തിടുക്കമാണ്. ജനിച്ച നാടും സ്വന്തം വീടും ഒന്നു കാണാന്‍ ഉറ്റവര്‍ക്കൊപ്പം ചെന്ന് അണയാന്‍ ഉള്ള വ്യഗ്രത.
സൂപ്പി മാസ്റ്റര്‍ക്ക് പിന്നാലെ ഞാനും തിടുക്കത്തില്‍ നടന്നു. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞു. ലഗേജിനായി ക്ഷമയോടെ കാത്തു നിന്നു. സൂപ്പി മാസ്റ്റര്‍ നാട്ടിലെ ജോലിയെ പറ്റിയും വിട്ടില്‍ എത്തി ചെയ്യാനുള്ള നൂറുകൂട്ടം കാര്യങ്ങളെ പറ്റിയുംനിര്ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ലഗേജ് എത്തി പെട്ടികള്‍ വൈല്റ്റില് നിന്നും എടുത്ത് ട്രോളിയില്‍ വെക്കാന്‍ സൂപ്പി മാസ്റ്ററെ സഹായിച്ചു.രണ്ടുപേരും കസ്റ്റംസ് ചെക്കിങ്ങിനായി ക്യൂവില്‍ നിന്നു. ഓരോരുത്തരും നീങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ദേഷ്യത്തില്‍ സംസാരിക്കുന്ന ഉദ്യോഗസ്ഥന്മാര് എതോ കുറ്റവാളികളെ പോലെ യാത്രക്കാരോട് പെരുമാറുന്നവര്‍.
അനധികൃതമായി ഒന്നുമില്ലെങ്കിലും ഓരോ യാത്രക്കാരനോടും അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷമിപ്പിച്ചു പലരെയും ഓരോന്നും പറഞ്ഞു മാറ്റി നിര്‍ത്തി ദേഹ പരിശോധന നടത്താന്‍ പോലീസിനോട് ആവശ്യപ്പെടുന്നു. ശബ്ദം താഴ്ത്തി പറയും കൈയില്‍ ഉള്ളത് കൊടുത്ത് വേഗം പോകാന്‍ നോക്ക്. പോലീസുകാര്‍ യാത്രക്കാരുടെ പോക്കറ്റില്‍ കൈയിട്ടു കിട്ടുന്നത് എടുക്കുന്നു. ഞങ്ങളുടെ ഊഴവുമെത്തി. സൂപ്പി മാസ്റ്റര്‍ അധികം പറയാന്‍ നില്കാതെ ഒരു തുക പാസ്പോര്ട്ടില് തന്നെ വെച്ചു കൊടുത്തു. ഞാനും ചെറിയ സംഖ്യ ഓഫീസറുടെ കൈയില്‍ കൊടുത്തു. അധികം ചോദ്യം ചെയ്യാതെ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചു. ഗേറ്റ് കടന്ന് സന്തോഷത്തോടെ ഞാന്‍ വേഗതയില്‍ ട്രോളി തള്ളി പുറത്തേക്ക് നടന്നു. പല യാത്രകള്‍ ചെയ്തത് കൊണ്ട് എനിക്ക് അറിയാം വിമാനതാവളത്തിനകത്തു നിന്ന് എത്രയും പെട്ടെന്ന് പുറത്ത് കടക്കാന്‍ പറ്റിയാല്‍ അതാണ് സുരക്ഷിതത്വം. ഇല്ലെങ്കില്‍ പോലീസ് മുതല്‍ തൂപ്പുകാര്‍ വരെ ഉള്ളവരുടെ പിടിച്ചു പറിക്ക് നില്‍ക്കേണ്ടി വരും.
ഗേറ്റ് കടന്ന എറെ നേരം കാത്ത് നിന്നെങ്കിലും സൂപ്പി മാസ്റ്ററെ കാണുന്നില്ല. മുംബൈയില്‍ വലിയ പരിചയമില്ലാത്തതുകൊണ്ട് പട്ടണത്തിലെ ലോഡ്ജിലെയ്ക്കും നാട്ടിലെ യാത്രയിലും കൂടെ ചേര്‍ക്കണമെന്ന് മാസ്റ്റര്‍ ആദ്യമേ പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചു നിന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തപ്പോള്‍ ട്രോളി മറ്റൊരു യാ്രക്കാരനെ എല്പിച്ച ഞാന്‍ മാസ്റ്ററെ തിരക്കി മടങ്ങി ചെന്നു. അല്പസമയത്തെ തിരച്ചിലിന് ശേഷം ആള്‍ക്കൂട്ടത്തിന് നടുവില്‍ തേങ്ങിക്കരഞ്ഞു വെപ്രാളപ്പെട്ടു നില്ക്കുന്ന സൂപ്പിമാസ്റ്ററെ കണ്ടു ഞാന്‍ ഞെട്ടിപ്പോയി. തിടുക്കത്തില്‍ അടുത്തുഎത്തി. അയാളുടെ കൈ പിടിച്ചു അത്ഭുതത്തോടെ ചോദിച്ചു, എന്ത് പറ്റി? മാസ്റ്റര്‍ക്ക് തേങ്ങല്‍ അടക്കാന്‍ പാടുപെട്ടു. ''എന്റെ പാസ്പോര്‍ട്ടും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗ് കാണുന്നില്ല.'' ചുറ്റും പോലീസുകാരും മറ്റ് ഉദ്യോഗസ്ഥന്മാരും എല്ലാം നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ്. ''എന്തുചെയ്യും'' ഒരു തീരുമാനത്തില്‍ എത്താന്‍ പറ്റാതെ ഞാന്‍ പകച്ചുനിന്നു. ''പലരുടെയും ഡ്രാഫ്റ്റും ചിലര്‍ ഏല്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങളും എന്റെ പാസ്പോര്‍ട്ടും കുറേ രേഖകളും എല്ലാം അതില്‍ ഉണ്ട്. ഇനി എന്ത് ചെയ്യും. ഞാന്‍ അവരോട് എന്ത് മറുപടി പറയും'' മാസ്റ്റര്‍ തേങ്ങിക്കരഞ്ഞു. ശരീരം വിറപൂണ്ടു.
ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ വിശദീകരിച്ചു. അയാള്‍ എല്ലാം കേട്ട് പരാതി എഴുതി നല്കാന് പറഞ്ഞു. സൂപ്പി മാസ്റ്റര്‍ ബാഗില്‍ ഉണ്ടായിരുന്ന സാധനങ്ങളും, പൈസയുടെ കണക്കും എല്ലാം എഴുതി നല്കി. പക്ഷെ, അപ്പോഴും തേങ്ങല്‍ അടങ്ങിയിരുന്നില്ല. ഞാന്‍ എത്രയോ കാലം ജോലി ചെയ്താലാണ് എല്ലാ കടങ്ങളും വീട്ടാന്‍ പറ്റുക. അവരുടെയൊക്കെ മുന്നില്‍ ഒരു കള്ളനായി നില്‍ക്കേണ്ടിവരുമെന്ന് ഓര്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുകയാണ്. എന്റെ ആശ്വാസ വാക്കുകള്‍ക്കൊന്നും മാസ്റ്ററെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ഓഫീസര്‍ ഉടനെ കണ്ടുപിടിച്ച് എത്തിക്കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ മുംബൈ പോലുള്ള എയര്‍പോര്‍ട്ടില്‍ ഇത്തരം സംഭവങ്ങള്‍ പലതും നടക്കാറുണ്ട്. കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടാറില്ല. വേലി തന്നെ വിള തിന്നുമ്പോള്‍ എവിടെയാണ് നീതി ലഭിക്കുക. പിന്നീടുള്ള യാത്രകളില്‍ പലപ്പോഴും സൂപ്പി മാസ്റ്ററെ ഓര്‍മ്മിക്കാറുണ്ട്.
-ഇബ്രാഹിം ചെര്‍ക്കള
Also Read:യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4
Keywords: Article, Ibrahim Cherkala, Journey, Tour, School, Bus, Train, Father, Mysore, Kerala, Palakkad, Mannarkadu, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport