ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കുറ്റമുക്തനാക്കിയ ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെയും ഭരണമുന്നണിയെയുംകാള് അധികം ഞെട്ടിയത് സി.പി.എം. സംസ്ഥാന നേതൃത്വം. വിഎസിന് അനുകൂലമായി വന്ന വിധിയോടെ അദ്ദേഹത്തിന്റെ പ്രതിഛായ കൂടുതല്‍ നന്നായി എന്നതാണു പ്രധാനകാരണം. ഭൂമിദാനക്കേസിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിഎസിനെക്കുറിച്ച് കുറച്ചു മാസങ്ങളായി നിലനിന്ന സംശയം നീങ്ങിയത് സി.പി.എം. ഔദ്യോഗിക നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
വിഎസിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അടുത്തയാഴ്ച കുറ്റപത്രം നല്‍കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവിന്റെ പദവി രാജിവയ്ക്കാന്‍ വിഎസ് നിര്‍ബന്ധിതനാവുകയും ചെയ്യുമെന്ന് കണക്കുട്ടിയിരിക്കുകയായിരുന്നു പാര്‍ട്ടി. അക്കാര്യത്തില്‍ വിഎസിനെ നിര്‍ബന്ധിക്കേണ്ടെന്നും അദ്ദേഹം സമയമെടുത്ത് രാജിവയ്ക്കട്ടെ എന്നുമുള്ള തന്ത്രപരമായ ഔദാര്യം കാണിക്കാനും പാര്‍ട്ടിയില്‍ ധാരണ രൂപപ്പെട്ടിരുന്നു. അതിനെല്ലാമേറ്റ തിരിച്ചടിയായാണ് ഹൈക്കോടതി വിധി വന്നത്. സി.പി.എം. സംസ്ഥാന നേതൃത്വം അതുകൊണ്ടുതന്നെ കരുതലോടെയാണ് ഈ കേസിന്റെ കാര്യത്തില്‍ അടുത്ത ചുവടുവയ്ക്കുന്നത്. സത്യത്തിന്റെയും നീതിയുടെയും വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത് എന്ന് വിഎസ് പ്രതികരിച്ചപ്പോള്‍, വി എസിനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സാധാരണമട്ടില്‍ പറഞ്ഞുപോവുക മാത്രമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചെയ്തതെന്നതു ശ്രദ്ധേയം.
കേരളത്തില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി കള്ളക്കേസുകള്‍ കെട്ടിപ്പൊക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുവായി പറഞ്ഞതല്ലാതെ വി എസിനെ പാര്‍ട്ടി തലത്തിലും കുറ്റമുക്തനാക്കുന്ന തരം ഒരു പരാമര്‍ശവും പിണറായിയില്‍ നിന്നുണ്ടായിട്ടില്ല. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പൊലീസ് അറസ്റ്റു ചെയ്തപ്പോള്‍, കൊലക്കേസായിട്ടും അദ്ദേഹം പൂര്‍ണമായി നിരപരാധിയാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വം ഒന്നടങ്കം പ്രതികരിച്ചത്. എന്നാല്‍ പ്രമാദമായ ഒരു കേസില്‍ നിന്ന് വി എസിനെ കുറ്റമുക്തനാക്കി കോടതി വിധി വന്നപ്പോഴും, വി എസ് ഭൂമി ദാന ഇടപാടില്‍ നിരപരാധിയാണെന്ന് പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. വിധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പുനപരിശോധന നടത്തണം എന്നാണ് പിണറായിയുടെ പരാമര്‍ശം. എന്നുവച്ചാല്‍, സിപിഎം നേതാക്കളെ കേസില്‍ കുടുക്കുന്ന നിലപാട് പുനപരിശോധിക്കണം എന്നുതന്നെ.
ഭൂമിദാന കേസില്‍ വി എസിനെ പ്രതിയാക്കാം എന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. നേരത്തേയുണ്ടായിരുന്ന അഞ്ച് പ്രതികളില്‍ നിന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നീക്കി വി എസും മുന്‍ മന്ത്രി കെ പി രാജേന്ദ്രനും ഉള്‍പ്പെടെ അഞ്ചുപേരെയാണ് പ്രതികളാക്കിയത്. എന്നാല്‍ വി എസിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്തന്നെ, കുറ്റപത്രത്തിലും പ്രതിയായാല്‍ പ്രതിപക്ഷ നേതാവായി തുടരില്ലെന്ന് വി എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അവിടെ എത്തുന്നതിനു മുമ്പാണ് വി എസിന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്. സര്‍ക്കാരിന് ഞെട്ടല്‍ മറച്ചുവച്ചിട്ടാണെങ്കിലും വി എസിനെതിരേ കടുത്ത നിലപാട് ആവര്‍ത്തിക്കാന്‍ തടസമില്ല. അതുകൊണ്ടാണ്, അപ്പീല്‍ പോകാന്‍ തീരുമാനം വേഗത്തില്‍ ഉണ്ടായതും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അത് പറഞ്ഞതും. എന്നാല്‍ സി.പി.എം. നേതൃത്വം അമ്പരപ്പിലും ഗതികേടിലുമാണ്. മനസിലുള്ളത് തുറന്നു പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി. അതുകൊണ്ടാണ് അവര്‍ മയമുള്ള വാക്കുകളിലൂടെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതും പാര്‍ട്ടിക്കെതിരായ കള്ളക്കേസുകള്ക്കേറ്റ തിരിച്ചടിയായി അതിനെ വ്യാഖ്യാനിക്കുന്നതും.
-എസ്.എ. ഗഫൂര്‍
Keywords: Court, CPM, UDF, Pinarayi vijayan, Politics, Article, Report, P Jayarajan, Shukur murder, Kannur, Thiruvanchoor Radhakrishnan, V.S Achuthanandan
വിഎസിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അടുത്തയാഴ്ച കുറ്റപത്രം നല്‍കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവിന്റെ പദവി രാജിവയ്ക്കാന്‍ വിഎസ് നിര്‍ബന്ധിതനാവുകയും ചെയ്യുമെന്ന് കണക്കുട്ടിയിരിക്കുകയായിരുന്നു പാര്‍ട്ടി. അക്കാര്യത്തില്‍ വിഎസിനെ നിര്‍ബന്ധിക്കേണ്ടെന്നും അദ്ദേഹം സമയമെടുത്ത് രാജിവയ്ക്കട്ടെ എന്നുമുള്ള തന്ത്രപരമായ ഔദാര്യം കാണിക്കാനും പാര്‍ട്ടിയില്‍ ധാരണ രൂപപ്പെട്ടിരുന്നു. അതിനെല്ലാമേറ്റ തിരിച്ചടിയായാണ് ഹൈക്കോടതി വിധി വന്നത്. സി.പി.എം. സംസ്ഥാന നേതൃത്വം അതുകൊണ്ടുതന്നെ കരുതലോടെയാണ് ഈ കേസിന്റെ കാര്യത്തില്‍ അടുത്ത ചുവടുവയ്ക്കുന്നത്. സത്യത്തിന്റെയും നീതിയുടെയും വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത് എന്ന് വിഎസ് പ്രതികരിച്ചപ്പോള്‍, വി എസിനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സാധാരണമട്ടില്‍ പറഞ്ഞുപോവുക മാത്രമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചെയ്തതെന്നതു ശ്രദ്ധേയം.
കേരളത്തില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി കള്ളക്കേസുകള്‍ കെട്ടിപ്പൊക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുവായി പറഞ്ഞതല്ലാതെ വി എസിനെ പാര്‍ട്ടി തലത്തിലും കുറ്റമുക്തനാക്കുന്ന തരം ഒരു പരാമര്‍ശവും പിണറായിയില്‍ നിന്നുണ്ടായിട്ടില്ല. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പൊലീസ് അറസ്റ്റു ചെയ്തപ്പോള്‍, കൊലക്കേസായിട്ടും അദ്ദേഹം പൂര്‍ണമായി നിരപരാധിയാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വം ഒന്നടങ്കം പ്രതികരിച്ചത്. എന്നാല്‍ പ്രമാദമായ ഒരു കേസില്‍ നിന്ന് വി എസിനെ കുറ്റമുക്തനാക്കി കോടതി വിധി വന്നപ്പോഴും, വി എസ് ഭൂമി ദാന ഇടപാടില്‍ നിരപരാധിയാണെന്ന് പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. വിധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പുനപരിശോധന നടത്തണം എന്നാണ് പിണറായിയുടെ പരാമര്‍ശം. എന്നുവച്ചാല്‍, സിപിഎം നേതാക്കളെ കേസില്‍ കുടുക്കുന്ന നിലപാട് പുനപരിശോധിക്കണം എന്നുതന്നെ.
ഭൂമിദാന കേസില്‍ വി എസിനെ പ്രതിയാക്കാം എന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. നേരത്തേയുണ്ടായിരുന്ന അഞ്ച് പ്രതികളില്‍ നിന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നീക്കി വി എസും മുന്‍ മന്ത്രി കെ പി രാജേന്ദ്രനും ഉള്‍പ്പെടെ അഞ്ചുപേരെയാണ് പ്രതികളാക്കിയത്. എന്നാല്‍ വി എസിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്തന്നെ, കുറ്റപത്രത്തിലും പ്രതിയായാല്‍ പ്രതിപക്ഷ നേതാവായി തുടരില്ലെന്ന് വി എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അവിടെ എത്തുന്നതിനു മുമ്പാണ് വി എസിന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്. സര്‍ക്കാരിന് ഞെട്ടല്‍ മറച്ചുവച്ചിട്ടാണെങ്കിലും വി എസിനെതിരേ കടുത്ത നിലപാട് ആവര്‍ത്തിക്കാന്‍ തടസമില്ല. അതുകൊണ്ടാണ്, അപ്പീല്‍ പോകാന്‍ തീരുമാനം വേഗത്തില്‍ ഉണ്ടായതും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അത് പറഞ്ഞതും. എന്നാല്‍ സി.പി.എം. നേതൃത്വം അമ്പരപ്പിലും ഗതികേടിലുമാണ്. മനസിലുള്ളത് തുറന്നു പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി. അതുകൊണ്ടാണ് അവര്‍ മയമുള്ള വാക്കുകളിലൂടെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതും പാര്‍ട്ടിക്കെതിരായ കള്ളക്കേസുകള്ക്കേറ്റ തിരിച്ചടിയായി അതിനെ വ്യാഖ്യാനിക്കുന്നതും.
-എസ്.എ. ഗഫൂര്‍
Keywords: Court, CPM, UDF, Pinarayi vijayan, Politics, Article, Report, P Jayarajan, Shukur murder, Kannur, Thiruvanchoor Radhakrishnan, V.S Achuthanandan