മഹാത്മാ ഗാന്ധിയെ ഓര്‍ത്തിരിക്കുന്നവര്‍ക്ക് പോയവാരത്തിലെ നവംബര്‍ 15നെ മറക്കാനൊക്കില്ല. 1910ലെ വിവരിക്കാനാവാത്ത ആ മുഹൂര്‍ത്തത്തിലാണ് മഹാത്മാവിന്റെ ഘാതകന് ഗോഡ്സെയെ ദില്ലിക്കടുത്തുള്ള അംബാലാ ജയിലിലെ തൂക്കു മരത്തില്‍ വെച്ച് തൂക്കിക്കൊന്നത്. എന്തു കൊണ്ടും ചരിത്രം മറക്കാത്ത ആ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വധശിക്ഷ നടപ്പാക്കല്‍ കൂടിയായിരുന്നു അത് എന്നതാണ്.
ഹൈന്ദവ സമുദായ സ്നേഹിയായിരുന്ന ഗോഡ്സെ ഹൈസ്കൂളില്‍ നിന്നു തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഹിന്ദു മഹാ സഭയില്‍ സജീവമായി. ഗോഡ്സെയുടെ സംഘടന കോണ്‍ഗ്രസിനെയും, ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിനേയും ഒരു പോലെ എതിര്‍ത്തിരുന്നു. എതിര്‍പിനു ജീവന് നല്‍കാനായി പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഗോഡ്സെ സ്വന്തമായി ഒരു പത്രം വരെ തുടങ്ങി. മറാത്തി പത്രമായ അഗ്രാണിയാണ് പിന്നീട് ഹിന്ദു രാഷ്ട്ര എന്ന പത്രമായി വികസിച്ചത്.
ബ്രീട്ടീഷ് ഇന്ത്യയുമായുള്ള സമരത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഗോഡ്സെയുടെ പാര്‍ട്ടി ഗാന്ധിജിയൊടൊപ്പവും, സ്വതന്ത്ര ഇന്ത്യക്കു വേണ്ടി പോരാടുന്ന മുസ്ലീമുകളോടൊപ്പവും നിന്നു പ്രവര്‍ത്തിച്ചിരുന്നു. 1938ല്‍ നടന്ന പ്രവൃശ്യ തെരെഞ്ഞെടുപ്പില്‍ സിന്ധ്, കിഴക്കന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗുമായി ചേര്‍ന്ന് സര്ക്കാരുകളുമുണ്ടാക്കിയിരുന്നു. പാക്കിസ്ഥാന് പ്രത്യേക രാഷ്ട്രമാക്കണമെന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും പ്രമേയങ്ങള്‍ സര്‍ക്കാരില്‍ പാസ്സാക്കപ്പെട്ടിരുന്നു. അന്ന് അതിന്റെ പേരില്‍ തങ്ങളുടെ മന്ത്രിമാരെ സര്‍ക്കാരില്‍ നിന്നും ഹിന്ദു മഹാ സഭ പിന്‍വലിക്കപ്പെട്ടിരുന്നില്ല.
ക്വിറ്റ് ഇന്ത്യ സമരത്തോടു കൂടിയാണ് ഹിന്ദു മഹാ സഭ ഗാന്ധിജിയോട് ഇടഞ്ഞ് ഇംഗ്ലീഷുകാരൊടൊപ്പം നിന്നത്. ഹിന്ദു താല്പര്യങ്ങളേയും ഹൈന്ദവ ദേശീയതയേയും ബലികഴിക്കുന്ന നിലയില്‍ മുസ്ലീം വികാരങ്ങളെ പ്രീതിപ്പെടുത്താന്‍ ഗാന്ധിജി ശ്രമിക്കുന്നുവെന്ന ചിന്ത വ്യാപിക്കപ്പെട്ടു. രാജ്യത്തെ വിഭജനം നടത്താനുള്ള ഗാന്ധിജിയുടെ ഒത്താശയും, അതിന്റെ ഫലമായി ഉണ്ടായ വര്‍ഗീയ കലാപങ്ങളും, കൂട്ടക്കുരുതികളും ഗോഡ്സെയുടെ പാര്‍ട്ടിയെ ഗാന്ധിജിയുടെ കുലശത്രുവാക്കി മാറ്റി. ഒടുവില്‍ ഒരു കൂടിയാലോചനക്കു ശേഷം 1948 ജനുവരി 30ന് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സെ നിയോഗിക്കപ്പെട്ടു.
ഗോഡ്സെ ആര് എസ് എസ്സു കാരനാണെന്ന് പരക്കെ അഭിപ്രായമുണ്ട്. എന്നാല്‍ വധശ്രമം അന്വേഷിച്ച കമ്മീഷനോ, കുറ്റസമ്മതത്തിലോ, കോടതിയുടെ വിധിന്യായത്തിലോ ഗോഡ്സെ ആര്.എസ്.എസ്സുകാരനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഗോഡ്സെ 1938നു മുമ്പു തന്നെ ആര്‍എസ്എസു വിട്ടിരുന്നുവെന്നും ഞങ്ങളുടെ പാര്ട്ടിക്കാരനല്ല ഇയാളെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.
ആന്റണിയുടെ പൂബാണമേറ്റത് കരീമിന്
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതു പോലെയായി ഇത് ഉമ്മന്‍ ചാണ്ടിക്ക്. വെറും പാമ്പല്ല, വെമ്പാല. കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന് കേരളത്തില്‍ വന്ന് തൊടുത്ത ബ്രഹ്മാസ്ത്രത്തില്‍ വിഷം പുരണ്ടിരുന്നു. ആ ബ്രഹ്മാസ്ത്രം പാര്‍ട്ടിക്ക് നെഞ്ചില്‍ തന്നെ കൊണ്ടുവെങ്കിലും എളമരം കരീമിന് അത് പുഷ്പബാണമായിരുന്നു. അല്ലെങ്കിലും പ്രതിപക്ഷ ബഹുമാനത്തിന്റെ കൂരമ്പുകള്‍ എന്നും ആന്റണിയുടെ ആവനാഴിയില്‍ ഒഴിയാറില്ലല്ലോ.
പ്രതിസന്ധികളുണ്ടാകുമ്പോള്‍ മാത്രം വളരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അറിയാത്ത ആളല്ലല്ലോ ആന്റണി. ഈ കുറ്റപ്പെടുത്തല്‍ അത്തരത്തിലുള്ള ഒരു നമ്പറാണ്. മുരളീധരന് കെ.പി.സി.സി. പ്രസിഡണ്ടായിരിക്കുന്ന കാലത്തും, ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോളൊക്കെ ഇവിടെ പാര്‍ട്ടി വളര്‍ത്താന്‍ മുണ്ടൂരല്‍ രാഷ്ട്രീയം വരെ നടന്നിട്ടുണ്ട്. രാഷ്ട്രീയത്തിലെ രണ്ടു ചാണക്യന്മാര് എ, ഐ ഗ്രൂപ്പുകളായി തിരിഞ്ഞ് കോണ്‍ഗ്രസിന്റെ മുറത്തില്‍ കേറി കൊത്തിക്കളിച്ചപ്പോഴും പാര്‍ട്ടി വളര്‍ന്നിട്ടേ ഉള്ളു.
പ്രതിസന്ധികള്‍ വന്നപ്പോള്‍ പിടിച്ചു നിന്നവര്‍ ചിലര്‍. പാര്‍ട്ടിവിട്ട് ഇംഗ്ലീഷ് അക്ഷരമാലകള്‍ തേടി ഗ്രൂപ്പുണ്ടാക്കിയവര് മറ്റു ചിലര്‍. ഗ്രൂപ്പു സമവാക്യങ്ങള്‍ പാര്‍ട്ടിയുടെ കാതലാണ് എന്ന് ആത്മ ബലത്തോടെ പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യം നല്കുന്നതവിടെയാണ്. രണ്ടാം യു.ഡി.എഫ്. സര്‍ക്കാര്‍ ന്യൂനപക്ഷമായതും, പാര്‍ട്ടിക്ക് വേണ്ടത്ര സീറ്റു ലഭിക്കാതെ പോയതും ഗ്രൂപ്പില്ലാത്തതിനാലാണത്രെ. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റു വിഭജനം നടത്തിയിരുന്നുവെങ്കില്‍ ഇതിനേക്കാളേറെ സീറ്റു ലഭിക്കുമായിരുന്നുവെന്ന് കെ.പി.സി.സിയുടെ ഫ്രീസറില്‍ തണുത്തു വിറച്ചു കിടക്കുന്ന റിവ്യു റിപ്പോട്ടിലുണ്ടെന്നാണ് അനുമാനം.
ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ കീഴില്‍ പത്തി താഴ്ത്തിയ ഗ്രൂപ്പുകള്‍ ഇപ്പോള്‍ മെല്ലെ മാളത്തില്‍ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്. ഈയ്യിടെയായി പുതിയ ഒരു ഗ്രൂപ്പിന്കുഞ്ഞു കൂടി തളിര്‍ത്തു. ഹരിത ഗ്രൂപ്പെന്നാണ് ഇതിന്റെ പേര്. ഈ ഗ്രൂപ്പിനെ കോണ്ഗ്രസ്സല്ലാത്തവര് പോലും ജാതിപ്പേര് വിളിച്ചാക്ഷേപിച്ചപ്പോള്‍ പിതൃത്വം നല്‍കിയവര്‍ക്ക് മിണ്ടാട്ടമില്ലായിരുന്നു.
ഇപ്പോള്‍ ഗ്രൂപ്പുകളെല്ലാം ചേര്‍ന്ന് മുന്നണി സംവിധാനത്തിന്റെ താളം തെറ്റിക്കുകയാണ്. മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ കൂടുതല്‍ ഉറക്കെ പറയുക തങ്ങളുടെ പാരമ്പര്യമാണല്ലോ. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനെക്കുറിച്ച് ഘടക കക്ഷികളുടെ സ്വതന്ത്ര മാസികള്‍ വരെ അച്ചുനിരത്തി തുടങ്ങി. മാണി വലിയ പിണക്കത്തിലാണ്. വേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ നിന്നു പോലും മാറി നില്ക്കാന് തയ്യാറായി നില്‍ക്കുകയാണ് ലീഗു നേതൃത്വം.
ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ചെന്നിത്തലയല്ല, ഗ്രൂപ്പുകളാണ്. ഇതായിരുന്നില്ല പ്രതിപക്ഷത്തുണ്ടായിരുന്ന കോണ്‍ഗ്രസ്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. നേതൃത്വങ്ങള്‍ പാര്‍ട്ടിയുണ്ടാക്കിയാല്‍ അവരേയും ചേര്‍ത്ത് വിശാല ഐക്യമുന്നണി ഉണ്ടാക്കി ഒരു നായര്‍ തറവാട്ടുകാരനെ - ചെന്നിത്തലയെ - മുഖ്യനാക്കാനുള്ള പരിപ്പ് കഴുകി വെച്ചിരിക്കുകയാണ്. വഴിയെ അത് വെന്തോളും.
ഭാര്യാശമ്പളവിഹിതനിയമം വരുന്നു, ഭര്ത്താക്കന്മാര് കുരുക്കില്‍
ഭാര്യാശമ്പളവിഹിത ബില്ല് നിയമമാകാന്‍ പോകുന്നു. ബില്ല് ഉടന്‍ മന്ത്രിസഭയുടെ പരിഗണയിലേക്കെത്തും. പിന്നെ പാര്‍ലിമെന്റെ മുന്നിലും.
ഇനിമുതല്‍ ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്നും 10 മുതല്‍ 20 ശതമാനം വരെ ശമ്പള വിഹിതമായി സഹധര്‍മിണിക്ക് വേതനമായി നല്‍കണമെന്നാണ് നിയമം. ഇല്ലെങ്കില്‍ പോലീസിനും കോടതിക്കും കേസെടുക്കാം. ശിക്ഷ ഉറപ്പ്.
അഞ്ചക്ക ശമ്പളമുള്ള ഉദ്യോഗപ്രഭുക്കന്മാര്ക്കു മാത്രമേ നിയമം ബാധകമാവുകയുള്ളു എന്നു കരുതി സാദാ ഭര്ത്താന്മാര് ആശ്വസിക്കേണ്ട. ദാരിദ്ര്യ രേഖക്കു മുകളിലും താഴേയുമുള്ള ഏവര്‍ക്കും തൊഴിലുറപ്പുകാര്‍ക്കു പോലും നിയമം ഒരു പോലെ ബാധകം. ഭാര്യക്കോ തനിക്കോ ബാങ്ക് എക്കൗണ്ടില്ലെന്നു പറഞ്ഞു ഒഴിയാനും നോക്കേണ്ട. ബാങ്കിലിടാന്‍ വയ്യെങ്കില്‍ പണം റൊക്കം നല്കി റവന്യു സ്റ്റാമ്പ് ഒട്ടിച്ച രസീത് വാങ്ങി സ്വന്തം പെട്ടിയില്‍ സൂക്ഷിക്കണം. ഏപ്പോഴാണ് കേസ് വരികയെന്നറിയാന്‍ പാടില്ലല്ലോ.
വേതനം നിശ്ചയിക്കുന്നതിനുമുണ്ട് മാനദണ്ഡങ്ങള്‍. വിവിധ ജോലികള്‍ ചെയ്യുന്നവളായി ഭാര്യയെ പരിഗണിക്കും. അലക്കുകാരി, തോട്ടം സൂക്ഷിപ്പുകാരി, പലചരക്കു കടയിലും മറ്റും പോകുന്ന പുറം വേലക്കാരി, അടിച്ചു തളിക്കാരി, ഗാര്‍ഹിക പാചക തൊഴിലാളി, ട്യൂഷന് ടീച്ചര്‍... സാധാരണയായി പട്ടികയില്‍ വരിക ഇത്തരം തസ്തികകളാണ്. ഇവ നോക്കിയാണ് 10 മുതല്‍ 20 ശതമാനം വരെയുള്ള വേതന സ്ലാബ് നിശ്ചയിക്കുക.
വിവാഹം ഒരു തൊഴില്‍ കരാറു കൂടിയാവുകയാണ്. ഇത് നടപ്പില്‍ വന്നാല്‍ വിവാഹത്തിനു മുമ്പേതന്നെ വധുവിന് തനിക്കു സാധിക്കുന്ന തൊഴിലും അതിന്റെ വേതനവും സംബന്ധിച്ചു ഒത്തു തീര്പിലും കരാറിലുമെത്താന് സാധിക്കും. കൂടുതല്‍ ശമ്പളം ഓഫര്‍ ചെയ്യുന്നവനെ തെരെഞ്ഞെടുക്കാനുമാവും. സാമ്പത്തിക വല്‍ക്കരണ പ്രണയമാവും ഇനി.
ആശങ്കള്‍ ബാക്കി വെച്ചു കൊണ്ട് ബില്ല് പണിപ്പുരയിലാണ്. പത്തു മാസം നൊന്തു പ്രസവിച്ച് അമ്മയാവുന്ന ഭാര്യ ഭര്‍ത്താവിന്റെ ബീജം വയറ്റില്‍ കൊണ്ടു നടന്നതിന് ബോണസടക്കം പ്രത്യേക വേതനം ആവശ്യപ്പെടാന്‍ വകുപ്പുണ്ടോ എന്ന സംശയത്തിലാണ് ഭര്ത്താക്കന്മാര്. അവര്‍ ചോദിക്കുന്നു. വിവാഹം തൊഴില്‍ കരാറെങ്കില്‍ തൊഴിലില്‍ തൃപ്തിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നല്കി പിരിച്ചു വിട്ടു മറ്റൊന്നിനെ ഭാര്യാ പദവിയിലേക്ക് നിയമിക്കാന്‍ വ്യവസ്ഥയുണ്ടോ നിയമത്തില്‍?
രോഗം വളര്‍ത്തുന്ന ആശുപത്രികള്‍
ഈ സര്‍ക്കാരിനു മുമ്പു ആരോഗ്യമന്ത്രിയായിരുന്നത് പി.കെ. ശ്രീമതി ടീച്ചറായിരുന്നുവല്ലോ. ടീച്ചറുടെ ഭരണ നിര്‍വഹണം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ജനങ്ങളും അന്നത്തെ പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. എങ്കില്‍ പോലും സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ വീടുകളിലും ക്ലിനിക്കുകളിലും പ്രാക്റ്റീസ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നല്‍കുന്നതടക്കം നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ ആ മേഖലയില്‍ നടത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മരുന്നു ലോബികളെ നിലക്കുനിര്‍ത്താന്‍ സാധിച്ചതും ജീവന് രക്ഷാ മരുന്നുകളുടെ വില നിയന്ത്രിച്ചതും അതില്‍ ചിലവ മാത്രം.
അന്തര്‍ ദേശീയ യാത്രാ മന്ത്രിയെന്ന് തന്റെ അണികള്‍ തന്നെ അടക്കം പറയുന്ന വി.എസ്. ശിവകുമാര്‍ ഇടപെട്ട് ആരോഗ്യവകുപ്പിന്റെ ശവദാഹം നടത്തിയിരിക്കുകയാണ്. തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു തുണി പോലും മുഖത്തിടാതെ കിടത്തിയിരിക്കുന്ന ശവത്തിനു മുന്നിലിരുന്ന് ഒരു രോഗി ഭക്ഷണം കഴിക്കുന്ന ചിത്രം മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചപ്പോള്‍ ജനം ഞെട്ടിത്തെറിച്ചു.
മന്ത്രി കുറെ ക്യാമറക്കണ്ണുകളേയും കൂട്ടി ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചു. നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ ജീവനക്കാര്‍ രോഗികളെ ചുടുവെള്ളത്തില്‍ കുളിപ്പിച്ച് പ്രസന്നവദനരാക്കി ക്യാമറക്കു മുന്നില്‍ അവതരിപ്പിച്ചു. എല്ലാം, ശുഭം. കുറെ വാഗ്ദാനങ്ങളും, രണ്ടു സസ്പെന്ഷനുകളുമോടെ കര്ട്ടണ് താണു. അടുത്ത ദിവസം പുലരുന്നത് പഴയ അവസ്ഥയില്‍ തന്നെയായിരിക്കുമെന്ന് ഓര്‍മിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെ അക്ഷയ പാത്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ഒരു വ്യാഴവട്ടത്തിനു മുമ്പത്തെ ഒരു സംഭവം വായിച്ചെടുത്തത് ഓര്‍ത്തു പോകുന്നു. ഇതേ ഒമ്പതാം വാര്‍ഡില്‍ വെച്ചു മരിച്ച രാഗി എന്ന യുവതിയെ പൂര്‍ണ നഗ്നയായി കിടത്തി മനുഷ്യത്വമില്ലായ്മക്കു റെക്കാര്‍ഡിട്ട ആശുപത്രിയാണിത്.
ദിക്കറിയാത്ത കുട്ടിയേപ്പോലെ, ആരോഗ്യ വകുപ്പില്‍ ചേക്കേറി രാഷ്ട്രീയ പക്വതയില്ലായ്മയുടെ ചേഷ്ടകള്‍ കാണിച്ച മന്ത്രി അടൂര്‍ പ്രകാശിനെ മാറ്റി ശിവകുമാറിനെ വകുപ്പ് ഏല്‍പ്പിക്കുമ്പോള്‍ ജനം എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം കേരളത്തിന് നല്‍കിയത് നിരാശ മാത്രം.
കേരളമുണ്ടായ കാലം തൊട്ട് രൂപപ്പെടുത്തിയെടുത്ത ശുചിത്വ കേരള സ്വപ്നങ്ങളില്‍ നിറയെ രോഗാണുക്കള്‍ പടര്‍ന്നു കേറിയിരിക്കുന്നു. ആരോഗ്യ കേരളത്തിന്റെ രോഗ വിമോചന മന്ത്രം വിജയകരമാക്കിയതിന്റെ തെളിവായി നമ്മില്‍ നിന്നും അകന്നു മാറിയ മന്തിനേയും, വസൂരിയേയും, കോളറയേയും പോളിയോവിനേയും അശുദ്ധ കേരളം തിരിച്ചു വിളിക്കുന്നു. അതു കൂടാതെ പുത്തന്‍ രോഗങ്ങളായ ഡെങ്കിയും എലിപ്പനിയും മറ്റും കേരളമാകെ നൃത്തം ചവിട്ടുകയാണ്. കേരളം മാലിന്യക്കൂമ്പാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. മന്ത്രിമാര്‍ അധികാരത്തിന്റെയും അതിന്റെ കൂടപ്പിറപ്പുകളായ അഴിമതിയുടേയും സ്വജന പക്ഷപാതത്തിന്റെയും ഗുഹകളില്‍ സുഖിച്ചു കഴിയുന്നു.
ഒരു രൂപ പെന്‍ഷന്‍കാര്‍
പ്രോവിഡന്‍ഡ് ഫണ്ടും അതിന്റെ പെന്‍ഷനും നാലക്കത്തിന്റെ മിനുക്കു പണിയില്‍ നില്‍ക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ ഏതാനും പേര്‍ക്ക് പിഎഫ് പെന്ഷന് ഒരു രൂപ മാത്രമെന്ന് റിപോര്‍ട്ട്. ബീഡി മേഖലയിലെ അവശ തൊഴിലാളികളാണ് ഈ അവസ്ഥ നേരിടുന്നത്.
ഇതു ബാങ്കു വഴി മാത്രമെ ലഭ്യമാകുകയുള്ളു. ഒരു വര്‍ഷം ആകെ ലഭിക്കുന്ന പെന്ഷന് 12 രൂപ. 500 രൂപയെങ്കിലും വേണം ബാങ്ക് എക്കൗണ്ട് തുടങ്ങാന്‍. ബസ്സു കൂലി പോലും ലഭിക്കാത്ത പെന്ഷന് തൊഴിലാളികളെ പല്ലിളിച്ചു കളിയാക്കുകയാണ്.
ഇന്ത്യയില്‍ പെന്ഷന് നിയമം വന്നത് 1995ലാണ്. മിനിമം പെന്ഷന് 500 രൂപയായി നിജപ്പെടുത്തി. 2008ല്‍ ഇതിന് ഭേദഗതി വന്നു. അശാസ്ത്രീയമായ ഭേദഗതിയാണ് തൊഴിലാളികളെ വലച്ചത്. 2010ലെ കണക്കു പ്രകാരം രാജ്യത്ത് 35 ലക്ഷം പിഎഫ് പെന്‍ഷന്‍കാരുണ്ട്. പുതിയ ഭേദഗതിപ്രകാരം 14 ലക്ഷം പേര്‍ക്ക് 500ല്‍ താഴെമാത്രമാണ് വേതനം. കേരളത്തില്‍ മാത്രം ഇത് 2.77 ലക്ഷം വരും. നിയമ ഭേദഗതിപ്രകാരം ജോലിയില്‍ നിന്നും വിരമിക്കുന്ന വര്‍ഷത്തില്‍ തൊഴിലാളിയുടെ വരുമാനത്തിനു കണക്കാക്കിയാണ് പെന്ഷന് നിശ്ചയിക്കുന്നത്. യുവത്വങ്ങളില്‍ ചെയ്യുന്ന ജോലിയുടെ ആയിരത്തില്‍ ഒന്നു പോലും വിരമിക്കുന്ന വയസുകാലത്ത് തൊഴിലാളിക്ക് ചെയ്യാന്‍ സാധിക്കാത്തതിനാലാണ് പെന്ഷന് അശാസ്ത്രീയവും, വേതനക്കുറവും സംഭവിക്കുന്നത്.ഇതിനെതിരെ പ്രതികരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ രംഗത്തു വരേണ്ടിയിരിക്കുന്നു.
-പ്രതിഭാ രാജന്
Keywords: Article, Mahatma Gandhi, A.K Antony, Minister, Woman, Article, Prathibha-Rajan, Salary, Hospital
ഹൈന്ദവ സമുദായ സ്നേഹിയായിരുന്ന ഗോഡ്സെ ഹൈസ്കൂളില്‍ നിന്നു തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഹിന്ദു മഹാ സഭയില്‍ സജീവമായി. ഗോഡ്സെയുടെ സംഘടന കോണ്‍ഗ്രസിനെയും, ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിനേയും ഒരു പോലെ എതിര്‍ത്തിരുന്നു. എതിര്‍പിനു ജീവന് നല്‍കാനായി പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഗോഡ്സെ സ്വന്തമായി ഒരു പത്രം വരെ തുടങ്ങി. മറാത്തി പത്രമായ അഗ്രാണിയാണ് പിന്നീട് ഹിന്ദു രാഷ്ട്ര എന്ന പത്രമായി വികസിച്ചത്.
ബ്രീട്ടീഷ് ഇന്ത്യയുമായുള്ള സമരത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഗോഡ്സെയുടെ പാര്‍ട്ടി ഗാന്ധിജിയൊടൊപ്പവും, സ്വതന്ത്ര ഇന്ത്യക്കു വേണ്ടി പോരാടുന്ന മുസ്ലീമുകളോടൊപ്പവും നിന്നു പ്രവര്‍ത്തിച്ചിരുന്നു. 1938ല്‍ നടന്ന പ്രവൃശ്യ തെരെഞ്ഞെടുപ്പില്‍ സിന്ധ്, കിഴക്കന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗുമായി ചേര്‍ന്ന് സര്ക്കാരുകളുമുണ്ടാക്കിയിരുന്നു. പാക്കിസ്ഥാന് പ്രത്യേക രാഷ്ട്രമാക്കണമെന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും പ്രമേയങ്ങള്‍ സര്‍ക്കാരില്‍ പാസ്സാക്കപ്പെട്ടിരുന്നു. അന്ന് അതിന്റെ പേരില്‍ തങ്ങളുടെ മന്ത്രിമാരെ സര്‍ക്കാരില്‍ നിന്നും ഹിന്ദു മഹാ സഭ പിന്‍വലിക്കപ്പെട്ടിരുന്നില്ല.
ക്വിറ്റ് ഇന്ത്യ സമരത്തോടു കൂടിയാണ് ഹിന്ദു മഹാ സഭ ഗാന്ധിജിയോട് ഇടഞ്ഞ് ഇംഗ്ലീഷുകാരൊടൊപ്പം നിന്നത്. ഹിന്ദു താല്പര്യങ്ങളേയും ഹൈന്ദവ ദേശീയതയേയും ബലികഴിക്കുന്ന നിലയില്‍ മുസ്ലീം വികാരങ്ങളെ പ്രീതിപ്പെടുത്താന്‍ ഗാന്ധിജി ശ്രമിക്കുന്നുവെന്ന ചിന്ത വ്യാപിക്കപ്പെട്ടു. രാജ്യത്തെ വിഭജനം നടത്താനുള്ള ഗാന്ധിജിയുടെ ഒത്താശയും, അതിന്റെ ഫലമായി ഉണ്ടായ വര്‍ഗീയ കലാപങ്ങളും, കൂട്ടക്കുരുതികളും ഗോഡ്സെയുടെ പാര്‍ട്ടിയെ ഗാന്ധിജിയുടെ കുലശത്രുവാക്കി മാറ്റി. ഒടുവില്‍ ഒരു കൂടിയാലോചനക്കു ശേഷം 1948 ജനുവരി 30ന് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സെ നിയോഗിക്കപ്പെട്ടു.
ഗോഡ്സെ ആര് എസ് എസ്സു കാരനാണെന്ന് പരക്കെ അഭിപ്രായമുണ്ട്. എന്നാല്‍ വധശ്രമം അന്വേഷിച്ച കമ്മീഷനോ, കുറ്റസമ്മതത്തിലോ, കോടതിയുടെ വിധിന്യായത്തിലോ ഗോഡ്സെ ആര്.എസ്.എസ്സുകാരനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഗോഡ്സെ 1938നു മുമ്പു തന്നെ ആര്‍എസ്എസു വിട്ടിരുന്നുവെന്നും ഞങ്ങളുടെ പാര്ട്ടിക്കാരനല്ല ഇയാളെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.
ആന്റണിയുടെ പൂബാണമേറ്റത് കരീമിന്
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതു പോലെയായി ഇത് ഉമ്മന്‍ ചാണ്ടിക്ക്. വെറും പാമ്പല്ല, വെമ്പാല. കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന് കേരളത്തില്‍ വന്ന് തൊടുത്ത ബ്രഹ്മാസ്ത്രത്തില്‍ വിഷം പുരണ്ടിരുന്നു. ആ ബ്രഹ്മാസ്ത്രം പാര്‍ട്ടിക്ക് നെഞ്ചില്‍ തന്നെ കൊണ്ടുവെങ്കിലും എളമരം കരീമിന് അത് പുഷ്പബാണമായിരുന്നു. അല്ലെങ്കിലും പ്രതിപക്ഷ ബഹുമാനത്തിന്റെ കൂരമ്പുകള്‍ എന്നും ആന്റണിയുടെ ആവനാഴിയില്‍ ഒഴിയാറില്ലല്ലോ.
പ്രതിസന്ധികളുണ്ടാകുമ്പോള്‍ മാത്രം വളരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അറിയാത്ത ആളല്ലല്ലോ ആന്റണി. ഈ കുറ്റപ്പെടുത്തല്‍ അത്തരത്തിലുള്ള ഒരു നമ്പറാണ്. മുരളീധരന് കെ.പി.സി.സി. പ്രസിഡണ്ടായിരിക്കുന്ന കാലത്തും, ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോളൊക്കെ ഇവിടെ പാര്‍ട്ടി വളര്‍ത്താന്‍ മുണ്ടൂരല്‍ രാഷ്ട്രീയം വരെ നടന്നിട്ടുണ്ട്. രാഷ്ട്രീയത്തിലെ രണ്ടു ചാണക്യന്മാര് എ, ഐ ഗ്രൂപ്പുകളായി തിരിഞ്ഞ് കോണ്‍ഗ്രസിന്റെ മുറത്തില്‍ കേറി കൊത്തിക്കളിച്ചപ്പോഴും പാര്‍ട്ടി വളര്‍ന്നിട്ടേ ഉള്ളു.
പ്രതിസന്ധികള്‍ വന്നപ്പോള്‍ പിടിച്ചു നിന്നവര്‍ ചിലര്‍. പാര്‍ട്ടിവിട്ട് ഇംഗ്ലീഷ് അക്ഷരമാലകള്‍ തേടി ഗ്രൂപ്പുണ്ടാക്കിയവര് മറ്റു ചിലര്‍. ഗ്രൂപ്പു സമവാക്യങ്ങള്‍ പാര്‍ട്ടിയുടെ കാതലാണ് എന്ന് ആത്മ ബലത്തോടെ പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യം നല്കുന്നതവിടെയാണ്. രണ്ടാം യു.ഡി.എഫ്. സര്‍ക്കാര്‍ ന്യൂനപക്ഷമായതും, പാര്‍ട്ടിക്ക് വേണ്ടത്ര സീറ്റു ലഭിക്കാതെ പോയതും ഗ്രൂപ്പില്ലാത്തതിനാലാണത്രെ. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റു വിഭജനം നടത്തിയിരുന്നുവെങ്കില്‍ ഇതിനേക്കാളേറെ സീറ്റു ലഭിക്കുമായിരുന്നുവെന്ന് കെ.പി.സി.സിയുടെ ഫ്രീസറില്‍ തണുത്തു വിറച്ചു കിടക്കുന്ന റിവ്യു റിപ്പോട്ടിലുണ്ടെന്നാണ് അനുമാനം.
ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ കീഴില്‍ പത്തി താഴ്ത്തിയ ഗ്രൂപ്പുകള്‍ ഇപ്പോള്‍ മെല്ലെ മാളത്തില്‍ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്. ഈയ്യിടെയായി പുതിയ ഒരു ഗ്രൂപ്പിന്കുഞ്ഞു കൂടി തളിര്‍ത്തു. ഹരിത ഗ്രൂപ്പെന്നാണ് ഇതിന്റെ പേര്. ഈ ഗ്രൂപ്പിനെ കോണ്ഗ്രസ്സല്ലാത്തവര് പോലും ജാതിപ്പേര് വിളിച്ചാക്ഷേപിച്ചപ്പോള്‍ പിതൃത്വം നല്‍കിയവര്‍ക്ക് മിണ്ടാട്ടമില്ലായിരുന്നു.
ഇപ്പോള്‍ ഗ്രൂപ്പുകളെല്ലാം ചേര്‍ന്ന് മുന്നണി സംവിധാനത്തിന്റെ താളം തെറ്റിക്കുകയാണ്. മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ കൂടുതല്‍ ഉറക്കെ പറയുക തങ്ങളുടെ പാരമ്പര്യമാണല്ലോ. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനെക്കുറിച്ച് ഘടക കക്ഷികളുടെ സ്വതന്ത്ര മാസികള്‍ വരെ അച്ചുനിരത്തി തുടങ്ങി. മാണി വലിയ പിണക്കത്തിലാണ്. വേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ നിന്നു പോലും മാറി നില്ക്കാന് തയ്യാറായി നില്‍ക്കുകയാണ് ലീഗു നേതൃത്വം.
ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ചെന്നിത്തലയല്ല, ഗ്രൂപ്പുകളാണ്. ഇതായിരുന്നില്ല പ്രതിപക്ഷത്തുണ്ടായിരുന്ന കോണ്‍ഗ്രസ്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. നേതൃത്വങ്ങള്‍ പാര്‍ട്ടിയുണ്ടാക്കിയാല്‍ അവരേയും ചേര്‍ത്ത് വിശാല ഐക്യമുന്നണി ഉണ്ടാക്കി ഒരു നായര്‍ തറവാട്ടുകാരനെ - ചെന്നിത്തലയെ - മുഖ്യനാക്കാനുള്ള പരിപ്പ് കഴുകി വെച്ചിരിക്കുകയാണ്. വഴിയെ അത് വെന്തോളും.
ഭാര്യാശമ്പളവിഹിതനിയമം വരുന്നു, ഭര്ത്താക്കന്മാര് കുരുക്കില്‍
ഭാര്യാശമ്പളവിഹിത ബില്ല് നിയമമാകാന്‍ പോകുന്നു. ബില്ല് ഉടന്‍ മന്ത്രിസഭയുടെ പരിഗണയിലേക്കെത്തും. പിന്നെ പാര്‍ലിമെന്റെ മുന്നിലും.
ഇനിമുതല്‍ ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്നും 10 മുതല്‍ 20 ശതമാനം വരെ ശമ്പള വിഹിതമായി സഹധര്‍മിണിക്ക് വേതനമായി നല്‍കണമെന്നാണ് നിയമം. ഇല്ലെങ്കില്‍ പോലീസിനും കോടതിക്കും കേസെടുക്കാം. ശിക്ഷ ഉറപ്പ്.
അഞ്ചക്ക ശമ്പളമുള്ള ഉദ്യോഗപ്രഭുക്കന്മാര്ക്കു മാത്രമേ നിയമം ബാധകമാവുകയുള്ളു എന്നു കരുതി സാദാ ഭര്ത്താന്മാര് ആശ്വസിക്കേണ്ട. ദാരിദ്ര്യ രേഖക്കു മുകളിലും താഴേയുമുള്ള ഏവര്‍ക്കും തൊഴിലുറപ്പുകാര്‍ക്കു പോലും നിയമം ഒരു പോലെ ബാധകം. ഭാര്യക്കോ തനിക്കോ ബാങ്ക് എക്കൗണ്ടില്ലെന്നു പറഞ്ഞു ഒഴിയാനും നോക്കേണ്ട. ബാങ്കിലിടാന്‍ വയ്യെങ്കില്‍ പണം റൊക്കം നല്കി റവന്യു സ്റ്റാമ്പ് ഒട്ടിച്ച രസീത് വാങ്ങി സ്വന്തം പെട്ടിയില്‍ സൂക്ഷിക്കണം. ഏപ്പോഴാണ് കേസ് വരികയെന്നറിയാന്‍ പാടില്ലല്ലോ.
വേതനം നിശ്ചയിക്കുന്നതിനുമുണ്ട് മാനദണ്ഡങ്ങള്‍. വിവിധ ജോലികള്‍ ചെയ്യുന്നവളായി ഭാര്യയെ പരിഗണിക്കും. അലക്കുകാരി, തോട്ടം സൂക്ഷിപ്പുകാരി, പലചരക്കു കടയിലും മറ്റും പോകുന്ന പുറം വേലക്കാരി, അടിച്ചു തളിക്കാരി, ഗാര്‍ഹിക പാചക തൊഴിലാളി, ട്യൂഷന് ടീച്ചര്‍... സാധാരണയായി പട്ടികയില്‍ വരിക ഇത്തരം തസ്തികകളാണ്. ഇവ നോക്കിയാണ് 10 മുതല്‍ 20 ശതമാനം വരെയുള്ള വേതന സ്ലാബ് നിശ്ചയിക്കുക.
വിവാഹം ഒരു തൊഴില്‍ കരാറു കൂടിയാവുകയാണ്. ഇത് നടപ്പില്‍ വന്നാല്‍ വിവാഹത്തിനു മുമ്പേതന്നെ വധുവിന് തനിക്കു സാധിക്കുന്ന തൊഴിലും അതിന്റെ വേതനവും സംബന്ധിച്ചു ഒത്തു തീര്പിലും കരാറിലുമെത്താന് സാധിക്കും. കൂടുതല്‍ ശമ്പളം ഓഫര്‍ ചെയ്യുന്നവനെ തെരെഞ്ഞെടുക്കാനുമാവും. സാമ്പത്തിക വല്‍ക്കരണ പ്രണയമാവും ഇനി.
ആശങ്കള്‍ ബാക്കി വെച്ചു കൊണ്ട് ബില്ല് പണിപ്പുരയിലാണ്. പത്തു മാസം നൊന്തു പ്രസവിച്ച് അമ്മയാവുന്ന ഭാര്യ ഭര്‍ത്താവിന്റെ ബീജം വയറ്റില്‍ കൊണ്ടു നടന്നതിന് ബോണസടക്കം പ്രത്യേക വേതനം ആവശ്യപ്പെടാന്‍ വകുപ്പുണ്ടോ എന്ന സംശയത്തിലാണ് ഭര്ത്താക്കന്മാര്. അവര്‍ ചോദിക്കുന്നു. വിവാഹം തൊഴില്‍ കരാറെങ്കില്‍ തൊഴിലില്‍ തൃപ്തിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നല്കി പിരിച്ചു വിട്ടു മറ്റൊന്നിനെ ഭാര്യാ പദവിയിലേക്ക് നിയമിക്കാന്‍ വ്യവസ്ഥയുണ്ടോ നിയമത്തില്‍?
രോഗം വളര്‍ത്തുന്ന ആശുപത്രികള്‍
ഈ സര്‍ക്കാരിനു മുമ്പു ആരോഗ്യമന്ത്രിയായിരുന്നത് പി.കെ. ശ്രീമതി ടീച്ചറായിരുന്നുവല്ലോ. ടീച്ചറുടെ ഭരണ നിര്‍വഹണം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ജനങ്ങളും അന്നത്തെ പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. എങ്കില്‍ പോലും സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ വീടുകളിലും ക്ലിനിക്കുകളിലും പ്രാക്റ്റീസ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നല്‍കുന്നതടക്കം നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ ആ മേഖലയില്‍ നടത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മരുന്നു ലോബികളെ നിലക്കുനിര്‍ത്താന്‍ സാധിച്ചതും ജീവന് രക്ഷാ മരുന്നുകളുടെ വില നിയന്ത്രിച്ചതും അതില്‍ ചിലവ മാത്രം.
അന്തര്‍ ദേശീയ യാത്രാ മന്ത്രിയെന്ന് തന്റെ അണികള്‍ തന്നെ അടക്കം പറയുന്ന വി.എസ്. ശിവകുമാര്‍ ഇടപെട്ട് ആരോഗ്യവകുപ്പിന്റെ ശവദാഹം നടത്തിയിരിക്കുകയാണ്. തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു തുണി പോലും മുഖത്തിടാതെ കിടത്തിയിരിക്കുന്ന ശവത്തിനു മുന്നിലിരുന്ന് ഒരു രോഗി ഭക്ഷണം കഴിക്കുന്ന ചിത്രം മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചപ്പോള്‍ ജനം ഞെട്ടിത്തെറിച്ചു.
മന്ത്രി കുറെ ക്യാമറക്കണ്ണുകളേയും കൂട്ടി ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചു. നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ ജീവനക്കാര്‍ രോഗികളെ ചുടുവെള്ളത്തില്‍ കുളിപ്പിച്ച് പ്രസന്നവദനരാക്കി ക്യാമറക്കു മുന്നില്‍ അവതരിപ്പിച്ചു. എല്ലാം, ശുഭം. കുറെ വാഗ്ദാനങ്ങളും, രണ്ടു സസ്പെന്ഷനുകളുമോടെ കര്ട്ടണ് താണു. അടുത്ത ദിവസം പുലരുന്നത് പഴയ അവസ്ഥയില്‍ തന്നെയായിരിക്കുമെന്ന് ഓര്‍മിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെ അക്ഷയ പാത്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ഒരു വ്യാഴവട്ടത്തിനു മുമ്പത്തെ ഒരു സംഭവം വായിച്ചെടുത്തത് ഓര്‍ത്തു പോകുന്നു. ഇതേ ഒമ്പതാം വാര്‍ഡില്‍ വെച്ചു മരിച്ച രാഗി എന്ന യുവതിയെ പൂര്‍ണ നഗ്നയായി കിടത്തി മനുഷ്യത്വമില്ലായ്മക്കു റെക്കാര്‍ഡിട്ട ആശുപത്രിയാണിത്.
ദിക്കറിയാത്ത കുട്ടിയേപ്പോലെ, ആരോഗ്യ വകുപ്പില്‍ ചേക്കേറി രാഷ്ട്രീയ പക്വതയില്ലായ്മയുടെ ചേഷ്ടകള്‍ കാണിച്ച മന്ത്രി അടൂര്‍ പ്രകാശിനെ മാറ്റി ശിവകുമാറിനെ വകുപ്പ് ഏല്‍പ്പിക്കുമ്പോള്‍ ജനം എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം കേരളത്തിന് നല്‍കിയത് നിരാശ മാത്രം.
കേരളമുണ്ടായ കാലം തൊട്ട് രൂപപ്പെടുത്തിയെടുത്ത ശുചിത്വ കേരള സ്വപ്നങ്ങളില്‍ നിറയെ രോഗാണുക്കള്‍ പടര്‍ന്നു കേറിയിരിക്കുന്നു. ആരോഗ്യ കേരളത്തിന്റെ രോഗ വിമോചന മന്ത്രം വിജയകരമാക്കിയതിന്റെ തെളിവായി നമ്മില്‍ നിന്നും അകന്നു മാറിയ മന്തിനേയും, വസൂരിയേയും, കോളറയേയും പോളിയോവിനേയും അശുദ്ധ കേരളം തിരിച്ചു വിളിക്കുന്നു. അതു കൂടാതെ പുത്തന്‍ രോഗങ്ങളായ ഡെങ്കിയും എലിപ്പനിയും മറ്റും കേരളമാകെ നൃത്തം ചവിട്ടുകയാണ്. കേരളം മാലിന്യക്കൂമ്പാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. മന്ത്രിമാര്‍ അധികാരത്തിന്റെയും അതിന്റെ കൂടപ്പിറപ്പുകളായ അഴിമതിയുടേയും സ്വജന പക്ഷപാതത്തിന്റെയും ഗുഹകളില്‍ സുഖിച്ചു കഴിയുന്നു.
ഒരു രൂപ പെന്‍ഷന്‍കാര്‍
പ്രോവിഡന്‍ഡ് ഫണ്ടും അതിന്റെ പെന്‍ഷനും നാലക്കത്തിന്റെ മിനുക്കു പണിയില്‍ നില്‍ക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ ഏതാനും പേര്‍ക്ക് പിഎഫ് പെന്ഷന് ഒരു രൂപ മാത്രമെന്ന് റിപോര്‍ട്ട്. ബീഡി മേഖലയിലെ അവശ തൊഴിലാളികളാണ് ഈ അവസ്ഥ നേരിടുന്നത്.
ഇതു ബാങ്കു വഴി മാത്രമെ ലഭ്യമാകുകയുള്ളു. ഒരു വര്‍ഷം ആകെ ലഭിക്കുന്ന പെന്ഷന് 12 രൂപ. 500 രൂപയെങ്കിലും വേണം ബാങ്ക് എക്കൗണ്ട് തുടങ്ങാന്‍. ബസ്സു കൂലി പോലും ലഭിക്കാത്ത പെന്ഷന് തൊഴിലാളികളെ പല്ലിളിച്ചു കളിയാക്കുകയാണ്.
ഇന്ത്യയില്‍ പെന്ഷന് നിയമം വന്നത് 1995ലാണ്. മിനിമം പെന്ഷന് 500 രൂപയായി നിജപ്പെടുത്തി. 2008ല്‍ ഇതിന് ഭേദഗതി വന്നു. അശാസ്ത്രീയമായ ഭേദഗതിയാണ് തൊഴിലാളികളെ വലച്ചത്. 2010ലെ കണക്കു പ്രകാരം രാജ്യത്ത് 35 ലക്ഷം പിഎഫ് പെന്‍ഷന്‍കാരുണ്ട്. പുതിയ ഭേദഗതിപ്രകാരം 14 ലക്ഷം പേര്‍ക്ക് 500ല്‍ താഴെമാത്രമാണ് വേതനം. കേരളത്തില്‍ മാത്രം ഇത് 2.77 ലക്ഷം വരും. നിയമ ഭേദഗതിപ്രകാരം ജോലിയില്‍ നിന്നും വിരമിക്കുന്ന വര്‍ഷത്തില്‍ തൊഴിലാളിയുടെ വരുമാനത്തിനു കണക്കാക്കിയാണ് പെന്ഷന് നിശ്ചയിക്കുന്നത്. യുവത്വങ്ങളില്‍ ചെയ്യുന്ന ജോലിയുടെ ആയിരത്തില്‍ ഒന്നു പോലും വിരമിക്കുന്ന വയസുകാലത്ത് തൊഴിലാളിക്ക് ചെയ്യാന്‍ സാധിക്കാത്തതിനാലാണ് പെന്ഷന് അശാസ്ത്രീയവും, വേതനക്കുറവും സംഭവിക്കുന്നത്.ഇതിനെതിരെ പ്രതികരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ രംഗത്തു വരേണ്ടിയിരിക്കുന്നു.
-പ്രതിഭാ രാജന്
Keywords: Article, Mahatma Gandhi, A.K Antony, Minister, Woman, Article, Prathibha-Rajan, Salary, Hospital