Follow KVARTHA on Google news Follow Us!
ad

മഅദനി: ഉത്ത­ര­മി­ല്ലാത്ത ചോദ്യം

ശബ­രി­മലയില്‍ ദേവസ്വം ബോര്‍ഡ് പ­ണക്കൊയ്ത്ത് തുട­ങ്ങി. വാഹ­ന­ങ്ങ­ളുടെ ചക്ര­മു­രു­ളാ­നും, അവ പാര്‍ക്ക് ചെയ്യാനും Article, Prathibha-Rajan, Ajmal Kasab, Shabarimala, India, Case,
Article, Prathibha-Rajan, Ajmal Kasab, Shabarimala, India, Case
ട്ടി­യുടെ വാല്‍ എത്ര പതി­റ്റാണ്ട് കിട­ന്നാലും കുഴ­ലൂ­രി­യാല്‍ പഴ­യ­തിന്‍പടിയെന്ന പഴ­മൊ­ഴിക്ക് സാക്ഷി­യാ­വു­ക­യാണ് മഅ്ദ­നി. വെട്ടി­മാ­റ്റ­പ്പെട്ട കാലില്‍ പ്രമേഹം നൃത്തം ചവി­ട്ടു­മ്പോഴും വാഗ്മൊഴി കൊണ്ട് ഇന്ദ്ര­ജാലം കാട്ടാന്‍ കഴി­വുള്ള കണ്ഠശുദ്ധി­യു­ള്ള­ മഅ്ദ­നി ഇപ്പോള്‍ ആകെ തളര്‍ന്നി­രി­ക്കു­ന്നു. രോഗി­യായ ഒരു പൗര­നെന്ന പരി­മിതി പോലും നല്‍കാന്‍ കൂട്ടാ­ക്കാതെ കര്‍ണാ­ടക ഹൈക്കോ­ട­തിയും മദ­നിക്ക് സ്വത­ന്ത്ര­മായി ചികി­ത്സി­ക്കാ­നുള്ള അവ­കാശം പോലും അനു­വ­ദി­ച്ചി­ല്ല.

മഅ്ദനി ഭീക­ര­നാ­ണെന്ന് ഭര­ണ­കൂടം ആണ­യി­ടു­ന്നു. അതിന് തെളി­വെ­വിടെ എന്ന് ചോദി­ച്ചാല്‍ അത് പള്ളീല്‍ പറ­ഞ്ഞാല്‍ മതി എന്നാ­ണു­ത്ത­രം. 'തെളി­വു­ക­ളി­ല്ലാത്ത ഭീക­രന്‍' അതാണ് മദനി എന്ന ഉണക്ക മനു­ഷ്യന്‍. പാക്കി­സ്ഥാ­നില്‍ നിന്നും വന്ന് ഇന്ത്യ ആക്ര­മിച്ച കസ­ബിനെ പോറ്റാന്‍ കേന്ദ്രം 60 കോടി രൂപ ചെല­വ­ഴി­ച്ചു. ഇന്ത്യന്‍ പൗര­നാ­യ മഅ്ദ­നിക്ക് കാലി­ലെ വ്രണം വെച്ചു­കെ­ട്ടാന്‍ മരു­ന്നിന് കാശു­കൊ­ടു­ക്കാന്‍ കോടതി പണം അനു­വ­ദി­ച്ചി­ല്ല. സ്വന്തം കീശ­യില്‍ പണ­മു­ണ്ടെ­ങ്കില്‍ ചികില്‍സി­ച്ചാല്‍ മതി. വിചാ­ര­ണ­യി­ല്ലാതെ തട­വില്‍ കിട­ക്കു­ന്ന മഅ്ദനിക്കെവിടെ നിന്ന് പണം. കോയ­മ്പ­ത്തൂര്‍ പ്രസ്‌ക്ല­ബിന് പുറ­ത്തുള്ള ടെല­ഫോണ്‍ ബൂത്തില്‍ നിന്നും സ്‌ഫോട­ക­വസ്തു കണ്ടെ­ടുത്തു എന്ന കുറ്റ­ത്തി­നാ­യി­രുന്നു ആദ്യത്തെ ജയില്‍ കയ­റ്റം.

Article, Prathibha-Rajan, Ajmal Kasab, Shabarimala, India, Caseപ്രസ്‌ക്ലബില്‍ മഅ്ദനി ഉണ്ടാ­യ­തി­നാല്‍ കുറ്റം അദ്ദേ­ഹ­ത്തിനു മേല്‍ ചുമ­ത്ത­പ്പെ­ട്ടു. 1998 മുതല്‍ 2007 വരെ വിചാ­ര­ണ­യി­ല്ലാത്ത തട­വ്. അസു­ഖ­ങ്ങള്‍ വന്നും പോയു­മി­രു­ന്നു. ഒരു കണ്ണിന്റെ കാഴ്ച പ്രമേഹം തിന്നു തീര്‍ത്തു. ഒമ്പത് വര്‍ഷ­ത്തിന് ശേഷം ഒരു സോറി പറഞ്ഞ് കോടതി നാട്ടില്‍ കൊണ്ടു ചെന്നാക്കി­യ­ മഅ്ദനി ജയി­ലില്‍ പോകു­മ്പോള്‍ 80 കിലോ ഉണ്ടായിരു­ന്നത് 30 കിലോയായി ചുരുങ്ങി. എന്നിട്ടും ആ ശബ്ദ­ത്തിന്റെ കനം കുറ­ക്കാന്‍ ജയി­ല­ധി­കൃ­തര്‍ക്കാ­യി­ല്ല. തെറ്റു ചെയ്തി­ട്ടു­ണ്ടെ­ങ്കില്‍ തിരു­ത്താന്‍ അവ­സ­ര­മാ­വ­ശ്യ­പ്പെ­ട്ടു­കൊണ്ട് മഅ്ദനി വീണ്ടും ജന­ങ്ങ­ളി­ലേ­ക്കി­റങ്ങി വന്നു. സി.­പി.­ഐ.എം. കൈപി­ടി­ച്ചു­യര്‍ത്താന്‍ മുന്നോട്ട് വന്നു. ഒറ്റ­ക്കാലന്‍ മുട­ന്തി­ക്കൊണ്ട് സത്യ­മു­രു­വി­ടു­മ്പോള്‍ അത് പല­രിലും അസ്വ­സ്ഥ­ത­യു­ണ്ടാക്കി. കുറ്റാ­രോ­പണം വീണ്ടും മഅ്ദനിയെ തേടി­യെ­ത്തി. വീണ്ടും ജയി­ലി­ലാ­യി. കോയ­മ്പ­ത്തൂ­രി­ലല്ല ഇത്ത­വണ ബാംഗ്ലൂ­രില്‍. 2002 ല്‍ ജയി­ലില്‍ കിട­ക്കു­മ്പോള്‍ സ്‌ഫോട­ക­വസ്തു കട­ത്തി­യെ­ന്നാണ് പുതിയ കുറ്റം. ഗണ്‍മാ­നും, രാവും പകലും വ്യത്യാ­സ­മി­ല്ലാത്ത വൈദ്യു­ത­പ്ര­കാ­ശവും ചുറ്റും കറ­ങ്ങുന്ന ക്യാമ­റക്ക് മുന്നിലും ഒന്ന­ര­ക്കാല് കൊണ്ടി­രി­ക്കു­ന്ന മഅ്ദനി ഇതിന് നേതൃത്വം നല്‍കി എന്ന് ഏത് കോടതി പറ­ഞ്ഞാലും ആരെ­ങ്കിലും വിശ്വാ­സ­ത്തി­ലെ­ടു­ക്കു­മോ?

ബാല­കൃ­ഷ്ണ­പിള്ള ഇതി­നിടെ ജയി­ലില്‍ കിട­ന്ന­പ്പോള്‍ കൈ­യ്യില്‍ ര­ണ്ട് മൊബൈല്‍ ഫോണ്‍. വിളി­യോ­ടു­വി­ളി. ഇത് ജയില്‍ നിയമ ലംഘ­ന­മാ­ണെന്ന് കാണിച്ച് പ്രതി­പക്ഷം പതി­നെട്ടു പയറ്റും പയറ്റി നോക്കി. ഫലം നാസ്തി. നോക്കണേ നിയ­മ­ത്തിന്റെ സഞ്ചാ­രം. ഒരു­വന്‍ എന്താ­ക­ണ­മെന്ന് ഭര­ണകൂടം എങ്ങനെ തീരു­മാ­നി­ക്കു­ന്നുവോ അയാളെ അതാക്കി തീര്‍ക്കാന്‍ കൂടി­യാണ് തട­വറ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­ത്.

ഇന്ത്യ­യിലെ 1140 ജയി­ലു­ക­ളി­ലായി 26519 തടവുപുള്ളി­കള്‍ സ്വാത­ന്ത്ര്യ­ത്തിന്റെ മറു­ക­ര­യില്‍ കഴിഞ്ഞു കൂടു­ന്നു. അതില്‍ 60 കോടി രൂപ ചില­വിട്ടു പോറ്റിയ ക­സ­ബും, സുഖ്‌റാമും, രാജയും കാലിന് മരുന്ന് വെച്ച് കെട്ടാന്‍ അനു­മ­തി­യി­ല്ലാ­ത്ത മഅ്ദനിയും പെടും. ഒരോ ആളു­കള്‍ക്കും ഓരോ തരം പരി­ഗ­ണ­ന­കള്‍. മഅ്ദ­നി­യുടെ മോചനം പഴ­ങ്ക­ഞ്ഞി­യാ­വു­ക­യാണോ? വിചാ­ര­ണ­യി­ല്ലാതെ ഇനി­യു­മെത്ര കാലം ജയി­ലില്‍ കഴി­യണം? അദ്ദേ­ഹ­ത്തില്‍ പാണ്ഡി­ത്യ­ത്തിന്റെ ആഴം നേരി­ട്ട­റി­ഞ്ഞ­വര്‍ ആ മാവ് ഇനി­യെന്ന് പൂക്കു­മെന്ന് കാതോര്‍ക്കു­ക­യാണ്.

പണം കായ്ക്കുന്ന മലയില്‍ ബോര്‍ഡിന്റെ കൊയ്ത്ത്
Article, Prathibha-Rajan, Ajmal Kasab, Shabarimala, India, Case

ശബ­രി­മലയില്‍ ദേവസ്വം ബോര്‍ഡ് പ­ണക്കൊയ്ത്ത് തുട­ങ്ങി. വാഹ­ന­ങ്ങ­ളുടെ ചക്ര­മു­രു­ളാ­നും, അവ പാര്‍ക്ക് ചെയ്യാനും ലെവി. പാര്‍ക്കിംഗ് വഴി സര്‍ക്കാ­രിന് ലഭി­ക്കുന്ന സംഖ്യ എലി­യാ­ണെ­ങ്കില്‍ അത് ലേലം കൊള്ളു­ന്ന­വര്‍ക്ക് കിട്ടു­ന്നത് ഐരാ­വ­തം. വെള്ളാ­ന­ക­ളുടെ കൈക­ളി­ലാണ് ഭക്തി വ്യവ­സാ­യം. ഭക്ത­രുടെ ആന­ന്ദവും നിര്‍വൃ­തിയും വിറ്റു കാശാ­ക്കു­ക­യാണ് ദേവസ്വം ബോര്‍­ഡ്. ഇതൊക്കെ അറിഞ്ഞും അറി­യാതെ നിന്നു നമ്മുടെ നിയ­മ­പാ­ല­കര്‍. ഒടു­വില്‍ കോട­തിക്ക് ഇ­ട­പെ­ടേണ്ടി വ­ന്നു. ജസ്റ്റി­സു­മാ­രായ തോട്ട­ത്തില്‍ രാധാ­കൃ­ഷ­ണനും, എം.­വി.­രാ­മ­കൃ­ഷ്ണ­പ്പി­ള്ളയും ചേര്‍ന്ന് ഒരു വിധി പ്ര­സ്താവി­ച്ചു. ക്ഷേത്ര ലേല­ ന­ട­പ­ടി­കള്‍ അക്ബാരി ലേല­ത്തേ­ക്കാള്‍കഷ്ട­മാ­ണ്. അടുത്ത തവണ പാര്‍­ക്കിംഗ് ഫിസ് വാങ്ങ­രു­ത്. യുവ­മോര്‍ച നല്‍കിയ പരാ­തി­യി­ലാണ് വിധി. യുവ­മോര്‍ച്ചക്ക് നമോ­വാകം, ജയ്ഹി­ന്ദ്.

ബിന്‍ലാ­ദനെ കട­ലില്‍ സംസ്‌ക­രി­ച്ചത് മത കര്‍­മ്മ­ങ്ങള്‍ അനു­ഷ്ഠി­ച്ച്!
Article, Prathibha-Rajan, Ajmal Kasab, Shabarimala, India, Case
ഇസ്ലാമിക ആചാ­ര­ങ്ങള്‍ ലോകം മുഴു­വന്‍ പടര്‍ന്നു പന്ത­ലി­ക്കാന്‍ ഭീകര വാദം എന്ന തെറ്റായ പട­വാ­ളേ­ന്തി­യ­തിന്റെ പേരില്‍ വാളാല്‍ മരിച്ച ബിന്‍ലാ­ദന്റെ അന്ത്യ കര്‍മ്മ­ങ്ങള്‍ ഇസ്ലാ­മിക ആചാ­ര­പ്ര­കാ­ര­മാ­യി­രുന്നു നട­ത്തി­യി­രു­ന്ന­ത്. ഉന്നത സൈനിക ഉദ്യോ­ഗ­സ്ഥര്‍ ഒഴികെ ആരും സംസ്‌കാര ചട­ങ്ങു­ക­ളില്‍ പങ്കെ­ടു­ത്തി­ല്ലെന്ന് മാത്രം. അമേ­രി­ക്ക­യിലെ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേ­ഷന്‍ നിയ­മ­പ്ര­കാരം വെളി­പ്പെ­ടു­ത്തിയ സൈനിക രേഖ­യി­ലാണ് ഈ വക പരാ­മര്‍ശം ഉള്ള­ത്.

പുറം കട­ലില്‍ നങ്കൂ­ര­മിട്ട സൈനിക കപ്പല്‍ യുഎ­സ്­എസ് കാള്‍വിന്‍സ­ലി­ലേ­ക്കാണ് കമാ­ന്റോ­കള്‍ ഉസാ­മ­യുടെ മൃത­ദേഹം എത്തി­ച്ച­ത്. ഇസ്ലം ആചാ­ര­പ്ര­കാരം കര്‍മ്മ­ങ്ങള്‍ നട­ത്തി­യാണ് കട­ലില്‍ താഴ്ത്തി­യി­രു­ന്ന­തെന്ന് വാഷി­ങ്ട്ട­നിലെ ഉന്ന­ത ഉദ്യോ­ഗ­സ്ഥര്‍ വെളി­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു.

ഇ­സ്‌ലാം മത­പ്ര­കാരമുള്ള മയ്യത്ത് കുളി­പ്പി­ക്കലും മറ്റും ആചാ­ര­പ്ര­കാരം നട­ത്തു­ക­യും, മൃത­ദേഹം വെള്ള­വി­രി­പ്പില്‍ കിടത്തി ഭാര­മുള്ള പെട്ടി­യില്‍ അടക്കം ചെയ്താണ് കട­ലില്‍ സംസ്‌ക­രി­ച്ച്ത്. സൈനിക ഉദ്യോ­ഗ­സ്ഥ­രില്‍ പെട്ട ഏതാനും പേര്‍ മയ്യത്ത് നിസ്‌ക്കാ­ര­ത്തിലും പങ്കെ­ടു­ത്തി­രു­ന്നു. ജുഡീഷ്യല്‍ വാച്ച് എന്ന സംഘ­ട­ന­ക്കാണ് സൈന്യം വിവ­ര­ങ്ങള്‍ കൈമാ­റി­യ­ത്.

മുന്‍ സ്പീക്കര്‍ക്കെതിരെ വിജി­ലന്‍സ് കേസ്

വി.­എസ്. അച്യുതാ­ന­ന്ദന്റെ ഭൂമി­ദാ­നക്കേസ് പുതിയ വ­ഴി­ത്തിരി­വി­ലെത്തി നില്‍ക്കു­ന്ന­തി­നിടെ മുന്‍നി­യ­മ­സഭാ സ്പീക്ക­റും, കോണ്‍ഗ്രസ് നേതാ­വു­മായ തേ­റ­മ്പില്‍ രാമ­കൃ­ഷ്ണന്‍ എം.­എല്‍.­എ­യുടെ ലൈബ്രറി ഭൂമി മറിച്ച് വിറ്റ കേസും അന്വേ­ഷി­ക്കാന്‍ വിജി­ലന്‍സ് കോടതി ഉത്ത­ര­വി­ട്ടു.

അയ്യ­ന്തോള്‍ ചാച്ചാ­നെഹ്രു ചില്‍ഡ്രന്‍സ് പാര്‍ക്കും ലൈബ്രറി കെട്ടി­ടവും അട­ക്ക­മുള്ള സ്ഥല­മാണ് തേ­റ­മ്പില്‍ മറി­ച്ചു­വി­റ്റ­ത്. 1976 ലാണ് ലൈബ്രറി സ്ഥാപി­ച്ച­ത്. പിന്നീട് ഇത് പ്രവര്‍ത്ത­ന­ര­ഹി­ത­മാ­യി. ലൈബ്രറി പ്രസി­ഡണ്ട് എന്ന നില­യില്‍ തേറ­മ്പില്‍ ഭൂമി വിറ്റത് കമ്മറ്റി അറി­ഞ്ഞി­രു­ന്നി­ല്ല. കേരളാ പബ്ലിക് ലൈബ്രറി ആക്ട് അനു­സ­രിച്ച് ലൈബ്രറി കൗണ്‍സി­ലിന്റെ ഗ്രാന്റ് സ്വീക­രി­ക്കുന്ന ഗ്രന്ഥ­ശാ­ല­ക­ളുടെ ആസ്തി­യുടെ ഉട­മ­സ്ഥാ­വ­കാശം ലൈബ്രറി കൗണ്‍സി­ലി­നാ­ണെന്ന് മുന്‍ സ്പീ­ക്കര്‍ കൂടി­യായ തേ­റമ്പി­ലിന് അറി­യാ­തെ­യല്ല ഭൂമി വിറ്റ് സെന്റിന് ലക്ഷ­ങ്ങള്‍ വിലവരുന്ന ഭുമി കേവലം 13,0000 രൂപ കെടു­വി­ല­ക്ക് തേറ­മ്പില്‍ കൈമാ­റി. ആസ്തി തിരികെ ലഭി­ക്കാ­നാണ് ഹര­ജി­ക്കാ­രന്‍ കോട­തിയെ സമീ­പി­ച്ചി­രി­ക്കു­ന്ന­ത്.

-പ്രതിഭാ രാ­ജന്‍

Keywords: Article, Prathibha-Rajan, Shabarimala, India, Case, Madani: Answerless question

Post a Comment